മലയാള ചലച്ചിത്രലോകത്തെ കുലപതി ജോസ്* പ്രകാശിനെ തിങ്കളാഴ്ച രാവിലെ 11.30-ന് എറണാകുളം സെന്റ്* മേരീസ്* ബസലിക്ക സെമിത്തേരി ഏറ്റുവാങ്ങി. എറണാകുളം ടൌണ്**ഹാളില്* വച്ച മൃതദേഹത്തില്* അന്ത്യാഞ്ജലി അര്*പ്പിക്കുന്നതിനായി ആയിരക്കണക്കിന് ആരാധകര്* എത്തിരിരുന്നു. കൊച്ചിയില്* സ്വകാര്യ ആശുപത്രിയില്* 24-നായിരുന്നു അന്ത്യം. മരിക്കുമ്പോള്* 87 വയസായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്* മാര്* തോമസ്* ചക്യത്ത്* സംസ്കാര ശുശ്രൂഷകള്*ക്കു കാര്*മികത്വം വഹിച്ചത്.


കടുത്ത പ്രമേഹരോഗവും വൃക്കരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. കുറച്ചു ദിവസങ്ങളായി രോഗം കലശലായതിനെ തുടര്*ന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഈ വര്*ഷത്തെ ജെ സി ഡാനിയല്* പുരസ്കാരം ജോസ് പ്രകാശിനായിരുന്നു. വെള്ളിയാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാല്* അതറിയിക്കാന്* ശ്രമിച്ചെങ്കിലും അദ്ദേഹം ഐ സി യുവില്* അബോധാവസ്ഥയില്* ആയിരുന്നു. ട്രാഫിക് ആണ് ജോസ് പ്രകാശ് അഭിനയിച്ച അവസാന ചിത്രം. 350-ലേറെ സിനിമകളില്* അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

‘ശരിയോ തെറ്റോ’ ആയിരുന്നു ജോസ്പ്രകാശ് ആദ്യം അഭിനയിച്ച ചിത്രം. ഹരിശ്ചന്ദ്ര, ഭക്തകുചേല, ഓളവും തീരവും, സി ഐ ഡി നസീര്*, പഞ്ചതന്ത്രം, ലിസ, ഈറ്റ, മാമാങ്കം, പുതിയ വെളിച്ചം, ശക്തി, ലവ് ഇന്* സിംഗപ്പോര്*, അറിയപ്പെടാത്ത രഹസ്യം, അഹിംസ, രക്തം, തൃഷ്ണ, ഇത്തിരിനേരം ഒത്തിരിക്കാര്യം, ജോണ്* ജാഫര്* ജനാര്*ദ്ദനന്*, ഇത് ഞങ്ങളുടെ കഥ, കൂടെവിടെ, പറന്നുപറന്നുപറന്ന്, നിറക്കൂട്ട്, ഈ ശബ്ദം ഇന്നത്തെ ശബ്ദം, അടുക്കാന്* എന്തെളുപ്പം, സ്നേഹമുള്ള സിംഹം, രാജാവിന്*റെ മകന്*, അഥര്*വം, കോട്ടയം കുഞ്ഞച്ചന്*, ഇന്ദ്രജാലം, മാന്ത്രികച്ചെപ്പ്, ദേവാസുരം, ആകാശദൂത്, മീനത്തില്* താലികെട്ട്, വാഴുന്നോര്*, പത്രം, എന്*റെ വീട് അപ്പൂന്*റേം, മിസ്റ്റര്* ബ്രഹ്മചാരി തുടങ്ങിയവയാണ് ജോസ് പ്രകാശ് അഭിനയിച്ച പ്രധാന ചിത്രങ്ങള്*.