ഇക്കാര്യത്തേപ്പറ്റി ഓമനയമ്മയോട് സൂചിപ്പിച്ചപ്പോളാണ്. ഓമനയമ്മ വളരെ വിഷമത്തോടെ അതു പറഞ്ഞത്. അദ്ദേഹത്തിന്* ഓമനയെ ഓര്*ക്കുവാനാകുന്നില്ല. ആരോ തന്നെ സഹായിക്കാന്* വീട്ടിലുണ്ടെന്ന് അറിയുന്നുണ്ടെങ്കിലും അത് പഴയ ഓമനയാണെന്ന് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല. ആരെ മറന്നാലും ഓമനയെ മറക്കാന്* വഴിയില്ല. അതോ ഓര്*മ്മിക്കാന്* ആഗ്രഹിക്കാത്തതാണോ ?

ഒരു മാസത്തിനു ശേഷം ഞാന്* വീട്ടിലേക്ക് ചെന്നത് ഓമനയമ്മയേക്കൂടി ഞങ്ങളുടെ വീട്ടില്* താമസിപ്പിക്കാമെന്ന് ഉറപ്പിച്ചാണ്. നാട്ടുകാരും വീട്ടുകാരും എന്തു വിചാരിക്കുമോ എന്തോ ? എന്തായാലും വേണ്ടില്ല്ല. ഈ പ്രായമായ സമയത്ത് രണ്ടു പേര്*ക്കും അതൊരു ആശ്വാസമാകുമെന്നുള്ളതില്* സംശയമില്ല.

“എന്റെ അമ്മയായി ഈ വീട്ടില്* നിന്നു കൂടെ” ഞാന്* വളച്ചു കെട്ടാതെ ചോദിച്ചു.

“ നീ എന്നും എനിക്ക് മകന്* തന്നെയാണ്. നിന്റെ അപ്പനൊരു വലിയ മനുഷ്യനാണ്, അദ്ദേഹത്തിനു വേണ്ടി എന്തും ചെയ്യാന്* എനിക്ക് സന്തോഷവുമാണ് “

“ഞങ്ങള്* പ്രായമായവര്* ഇന്നലെകളിലെ നല്ല ഓര്*മ്മകളില്* ജീവിക്കുന്നവരാണ്. ഓര്*മ്മയില്ലാതെ ഞങ്ങള്*ക്ക് ജീവിക്കാനാവില്ല. നിന്റെ അമ്മ പോയപ്പോള്* അദ്ദേഹത്തിന്റെ ഓര്*മ്മയുടെ ഭണ്ഡാരവും കൂടെ കൊണ്ടു പോയി.“

“ഇല്ല മോനെ എന്നെ തിരിച്ചറിയാത്ത ഒരാളുടെ കൂടെ താമാസിക്കുവാന്* എനിക്കാകില്ല. എന്നെ നിര്*ബ്ബന്ധിക്കരുത്... അതുമാത്രമല്ല എനിക്കിനിയും ഇവിടെ വന്ന് വെച്ചു വിളമ്പാനുമാവില്ല. നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു” ഓമനയമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു.

അടുത്ത മാസം വരുമ്പോള്* അപ്പനെ കൂടെ കൊണ്ടുപൊയ്*ക്കോളാമെന്ന ഉറപ്പിന്മേല്* ഒരു മാസം കൂടി വെച്ചു വിളമ്പാന്* ഓമനയമ്മ സമ്മതിച്ചു.

ഓമനയമ്മയുടെ പരിചരണത്തില്* അപ്പന്* സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. എങ്കിലും കൂടുതലായി നിര്*ബ്ബന്ധിക്കുവാന്* മനസ്സുവെന്നില്ല.

ഒരു മാസം കൊണ്ട് എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം ആ പഴയ ഓമനയെ തിരിച്ചറിയുമെന്നും ഞാന്* മനസ്സില്* കണക്കുകൂട്ടുകയും അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്*ത്ഥിക്കുകയും ചെയ്*തു. പക്ഷേ ഒരു ദൈവവും കനിഞ്ഞില്ല.

മാസമൊന്നു കഴിഞ്ഞിട്ടും അപ്പന്റെ അവസ്ഥയില്* മാറ്റമൊന്നും ഉണ്ടായില്ല.

അപ്പനെ പട്ടണത്തിലേക്ക് എന്നോടൊപ്പം കൊണ്ടു പോകുവാന്* തീരുമാനിച്ചു. വീടു പൂട്ടി താക്കോല്* ഓമനയമ്മയെത്തന്നെ ഏല്*പ്പിച്ചു, വല്ലപ്പോഴും വന്ന് മുറ്റമൊക്കെയൊന്ന് അടിച്ചു വാരിയിടുവാനും ചുമതലപ്പെടുത്തി.

“ മോനെ പട്ടണത്തില്* നല്ല ഡോക്*ടറുന്മാരെ കാണിച്ച് ചികിത്സിക്കണം. അദ്ദേഹത്തിന്റെ ഓര്*മ്മ തിരിച്ചു കിട്ടിയാല്* ഇങ്ങ് കൊണ്ട് പോരണം, ഞാന്* പൊന്നു പോലെ നോക്കിക്കൊള്ളാം“ ഇത് പറയുമ്പോള്* ഓമനയമ്മയുടെ കണ്ണുകള്* നിറഞ്ഞൊഴുകുകയായിരുന്നു.

ഫ്*ളാറ്റിലെ സൌകര്യത്തില്* ഞാനും ഭാര്യയും ജോലി സമയം ക്രമീകരിച്ച് അപ്പനെ നോക്കി. അപ്പന്* ഏതോ ലോകത്താണ്. റൂമില്* എപ്പോഴും കട്ടിലില്* കിടക്കുകയോ എഴുന്നേറ്റ് ഇരിക്കുകയോ ചെയ്യും. ഭക്ഷണം വിളമ്പി വെച്ച് വിളിച്ചാല്* വന്ന് കഴിച്ച് വീണ്ടും പോയി കിടക്കും. ടി.വി യ്*ക്ക് മുമ്പില്* വിളിച്ചിരുത്തിയാല്* കുറേ നേരം അതിലേക്ക് വെറുതേ നോക്കിയിരുന്നിട്ട് വീണ്ടും പോയി കിടക്കും.

വീട്ടില്* വരുന്ന ബന്ധുക്കളെപ്പോലും ഓര്*ക്കുവാനാകുന്നില്ല. ഓര്*മ്മിപ്പിച്ചാല്* ചിലതൊക്കെ ഓര്*ക്കും പിന്നീട് ചോദിച്ചാല്* ഒന്നും ഓര്*മ്മയുണ്ടാകില്ല. കൊച്ചു കുട്ടികളേപ്പോലെ ഓരോന്നും പറഞ്ഞു ചെയ്യിപ്പിക്കണം.

തന്നോടൊപ്പം കോളേജില്* പഠിച്ച ഒരാള്* അടുത്തുള്ള ആശുപത്രിയില്* മനോരോഗ വിദഗ്ദ്ധനായി ജോലി ചെയ്യുന്നുണ്ട്. അപ്പനെ കാണിക്കുവാനായി അടുത്ത ആഴ്*ചത്തേക്ക് അപ്പോയിന്റ്മെന്റ് എടുത്തു. ഡോക്*ടര്* നിര്*ദ്ദേശിച്ച പ്രകാരം വൈകുന്നേരം അപ്പനേയും കൊണ്ട് നടക്കാനായി പോയി.

നടക്കുന്ന വഴിയിലൊക്കെ ഞാന്* പഴയ കാര്യങ്ങളൊക്കെ മനഃപൂര്*വ്വമായി സംസാരിച്ചു കൊണ്ടിരുന്നു. അപ്പന്* അനുസരണയുള്ള കുട്ടിയേപ്പോലെ എല്ലാം മൂളി കേള്*ക്കുകമാത്രം ചെയ്*തു.

ഇടവഴി കഴിഞ്ഞ് ചുവന്ന പൂക്കളുള്ള വാകമരം പൂത്തുനില്*ക്കുന്ന മൈതാനം കടന്ന് പുതിയ പാലത്തിലൂടെ ഞങ്ങള്* നടപ്പു തുടര്*ന്നു. പാലത്തിന്റെ നടപ്പാതയിലെ കൈവരിയില്* പിടിച്ച് വളരെ പതുക്കെയാണ് ഞങ്ങള്* നടന്നത്. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്* പാഞ്ഞു കൊണ്ടേയിരുന്നു. നദിയില്* വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്.

കഴിഞ്ഞ ആഴ്*ച ഈ പാലത്തില്* നിന്നൊരാള്* വെള്ളത്തില്* വീണ്* അപകടം സംഭവിച്ച കാര്യം പത്രത്തില്* വായിച്ചത് അപ്പന്* പേടിച്ചെങ്കിലോ എന്നു ഭയപ്പെട്ട് പറഞ്ഞില്ല. നല്ല ആഴമുള്ള സ്ഥലമാണ്, കൈവരി ഒരു അല്പം ഉയര്*ത്തിക്കെട്ടിയാലും തരക്കേടില്ലെന്ന് മനസ്സില്* തോന്നി.

“മോനെ എനിക്കൊരു കാര്യം പറയാനുണ്ട്“

“എന്നോടു പറഞ്ഞോളു, മനസ്സു തുറന്നു സംസാരിക്കുന്നതു തന്നെ മനസ്സിനൊരാശ്വാസമാണ്”

“മകനെ ഓമനയമ്മയോടു പറയണം എന്നെ കാത്തിക്കേണ്ടെന്ന് എനിക്കവരെ ഓര്*ക്കാനാവില്ല. നിന്റെ അമ്മ മരിക്കുന്ന ദിവസവും ഓമനയുടെ കാര്യം പറഞ്ഞാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്. നിന്റെ അമ്മയുടെ തലമുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചതുമാത്രം എനിക്കോര്*മ്മയുണ്ട്.. പിന്നെ നടന്നതൊന്നും എനിക്കോര്*മ്മയില്ല. എന്നോടു ക്ഷമിക്കണേ മോനെ..”

ഞാന്* സ്*തബ്*ദനായി നിന്നു, എന്താണ് പറയേണ്ടത് ?

എന്തെങ്കിലും പറയുന്നതിനു മുന്*പ് അപ്പന്* നിറഞ്ഞൊഴുകുന്ന നദിയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി.

ഞാന്* ഉച്ചത്തില്* നിലവിളിച്ചു . നഗരത്തിന്റെ ശബ്*ദത്തില്* നിലവിളി ലയിച്ചു ചേര്*ന്നു. ആരുടെയെങ്കിലും സഹായം ലഭിക്കുമോന്നറിയാന്* ഞാന്* ആ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. നഗരത്തിലെ തിരക്കില്* അന്യനെ സഹായിക്കുവാന്* ആര്*ക്കാണ് സമയമുള്ളത് ?

അപ്പന്* മനസ്സിന്റെ ഭാരം ഇറക്കിവെച്ച് നദിയുടെ ആഴങ്ങളില്* ഓര്*മ്മയായി. ക്കൊണ്ട് അത് നോക്കി നടത്താന്* പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് പട്ടണത്തില്* നല്ല ജോലിയുണ്ട് അതുകളഞ്ഞിട്ട് എത്ര ലാഭം കിട്ടുമെന്നു പറഞ്ഞാലും ഈ ഓണംകേറാ മൂലയില്* പലചരക്കുകട നടത്താന്* പറ്റുമോ ? എന്റെ ഭാര്യ വീട്ടുകാര്* എന്തു വിചാരിക്കും ? അപ്പന്റെ സഹായി ആയിരുന്ന ഗോവിന്ദന്* കട ഏറ്റെടുത്ത് നടത്താനായി മുന്നോട്ടു വന്നത് നന്നായി. മാസാമാസം വാടകയെങ്കിലും കിട്ടുമല്ലോ.

വീട് അടച്ചിട്ട് അപ്പനെ പട്ടണത്തിലേക്ക് കൊണ്ടു പോകാന്* ഒത്തിരി ബുദ്ധിമുട്ടുകളുണ്ട്, എങ്കിലും ബുദ്ധിമുട്ടുകള്* സഹിച്ച് കൊണ്ടു പോകാമെന്നു വെച്ചാലും അപ്പന്* വരുമെന്നു തോന്നുന്നില്ല.

അകന്ന ബന്ധത്തിലുള്ള ആരെയെങ്കിലും വിളിച്ച് വീട്ടില്* നിര്*ത്തിയാല്* അപ്പനൊരു കൂട്ടാകുമല്ലോ എന്ന വിചാരത്തില്* ആ വഴിക്കും ആലോചില്ലെങ്കിലും ഫലമുണ്ടായില്ല.

മരിച്ചു പോയ മത്തായിച്ചന്റെ ഭാര്യയുടെ കാര്യം ഓര്*മ്മയില്* എത്താഞ്ഞതല്ല. എന്തോ അകന്ന ബന്ധവും ഉണ്ട്. ഓമനയമ്മ വരികയാണെങ്കില്* വേലക്കാരിയുടെ സ്ഥാനമല്ല. അതിനു മുകളിലുള്ള ഒരു സ്ഥാനം കൊടുക്കാനും ഈ മകന്* തയ്യാറാണ്. എന്നാലും ഞാനായിട്ട് അപ്പനെ പരീക്ഷിക്കേണ്ടെന്നു കരുതി.