-
ഇക്കാര്യത്തേപ്പറ്റി ഓമനയമ്മയോട് സൂചിപ്പിച്ചപ്പോളാണ്. ഓമനയമ്മ വളരെ വിഷമത്തോടെ അതു പറഞ്ഞത്. അദ്ദേഹത്തിന്* ഓമനയെ ഓര്*ക്കുവാനാകുന്നില്ല. ആരോ തന്നെ സഹായിക്കാന്* വീട്ടിലുണ്ടെന്ന് അറിയുന്നുണ്ടെങ്കിലും അത് പഴയ ഓമനയാണെന്ന് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല. ആരെ മറന്നാലും ഓമനയെ മറക്കാന്* വഴിയില്ല. അതോ ഓര്*മ്മിക്കാന്* ആഗ്രഹിക്കാത്തതാണോ ?
ഒരു മാസത്തിനു ശേഷം ഞാന്* വീട്ടിലേക്ക് ചെന്നത് ഓമനയമ്മയേക്കൂടി ഞങ്ങളുടെ വീട്ടില്* താമസിപ്പിക്കാമെന്ന് ഉറപ്പിച്ചാണ്. നാട്ടുകാരും വീട്ടുകാരും എന്തു വിചാരിക്കുമോ എന്തോ ? എന്തായാലും വേണ്ടില്ല്ല. ഈ പ്രായമായ സമയത്ത് രണ്ടു പേര്*ക്കും അതൊരു ആശ്വാസമാകുമെന്നുള്ളതില്* സംശയമില്ല.
“എന്റെ അമ്മയായി ഈ വീട്ടില്* നിന്നു കൂടെ” ഞാന്* വളച്ചു കെട്ടാതെ ചോദിച്ചു.
“ നീ എന്നും എനിക്ക് മകന്* തന്നെയാണ്. നിന്റെ അപ്പനൊരു വലിയ മനുഷ്യനാണ്, അദ്ദേഹത്തിനു വേണ്ടി എന്തും ചെയ്യാന്* എനിക്ക് സന്തോഷവുമാണ് “
“ഞങ്ങള്* പ്രായമായവര്* ഇന്നലെകളിലെ നല്ല ഓര്*മ്മകളില്* ജീവിക്കുന്നവരാണ്. ഓര്*മ്മയില്ലാതെ ഞങ്ങള്*ക്ക് ജീവിക്കാനാവില്ല. നിന്റെ അമ്മ പോയപ്പോള്* അദ്ദേഹത്തിന്റെ ഓര്*മ്മയുടെ ഭണ്ഡാരവും കൂടെ കൊണ്ടു പോയി.“
“ഇല്ല മോനെ എന്നെ തിരിച്ചറിയാത്ത ഒരാളുടെ കൂടെ താമാസിക്കുവാന്* എനിക്കാകില്ല. എന്നെ നിര്*ബ്ബന്ധിക്കരുത്... അതുമാത്രമല്ല എനിക്കിനിയും ഇവിടെ വന്ന് വെച്ചു വിളമ്പാനുമാവില്ല. നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു” ഓമനയമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു.
അടുത്ത മാസം വരുമ്പോള്* അപ്പനെ കൂടെ കൊണ്ടുപൊയ്*ക്കോളാമെന്ന ഉറപ്പിന്മേല്* ഒരു മാസം കൂടി വെച്ചു വിളമ്പാന്* ഓമനയമ്മ സമ്മതിച്ചു.
ഓമനയമ്മയുടെ പരിചരണത്തില്* അപ്പന്* സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. എങ്കിലും കൂടുതലായി നിര്*ബ്ബന്ധിക്കുവാന്* മനസ്സുവെന്നില്ല.
ഒരു മാസം കൊണ്ട് എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം ആ പഴയ ഓമനയെ തിരിച്ചറിയുമെന്നും ഞാന്* മനസ്സില്* കണക്കുകൂട്ടുകയും അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്*ത്ഥിക്കുകയും ചെയ്*തു. പക്ഷേ ഒരു ദൈവവും കനിഞ്ഞില്ല.
മാസമൊന്നു കഴിഞ്ഞിട്ടും അപ്പന്റെ അവസ്ഥയില്* മാറ്റമൊന്നും ഉണ്ടായില്ല.
അപ്പനെ പട്ടണത്തിലേക്ക് എന്നോടൊപ്പം കൊണ്ടു പോകുവാന്* തീരുമാനിച്ചു. വീടു പൂട്ടി താക്കോല്* ഓമനയമ്മയെത്തന്നെ ഏല്*പ്പിച്ചു, വല്ലപ്പോഴും വന്ന് മുറ്റമൊക്കെയൊന്ന് അടിച്ചു വാരിയിടുവാനും ചുമതലപ്പെടുത്തി.
“ മോനെ പട്ടണത്തില്* നല്ല ഡോക്*ടറുന്മാരെ കാണിച്ച് ചികിത്സിക്കണം. അദ്ദേഹത്തിന്റെ ഓര്*മ്മ തിരിച്ചു കിട്ടിയാല്* ഇങ്ങ് കൊണ്ട് പോരണം, ഞാന്* പൊന്നു പോലെ നോക്കിക്കൊള്ളാം“ ഇത് പറയുമ്പോള്* ഓമനയമ്മയുടെ കണ്ണുകള്* നിറഞ്ഞൊഴുകുകയായിരുന്നു.
ഫ്*ളാറ്റിലെ സൌകര്യത്തില്* ഞാനും ഭാര്യയും ജോലി സമയം ക്രമീകരിച്ച് അപ്പനെ നോക്കി. അപ്പന്* ഏതോ ലോകത്താണ്. റൂമില്* എപ്പോഴും കട്ടിലില്* കിടക്കുകയോ എഴുന്നേറ്റ് ഇരിക്കുകയോ ചെയ്യും. ഭക്ഷണം വിളമ്പി വെച്ച് വിളിച്ചാല്* വന്ന് കഴിച്ച് വീണ്ടും പോയി കിടക്കും. ടി.വി യ്*ക്ക് മുമ്പില്* വിളിച്ചിരുത്തിയാല്* കുറേ നേരം അതിലേക്ക് വെറുതേ നോക്കിയിരുന്നിട്ട് വീണ്ടും പോയി കിടക്കും.
വീട്ടില്* വരുന്ന ബന്ധുക്കളെപ്പോലും ഓര്*ക്കുവാനാകുന്നില്ല. ഓര്*മ്മിപ്പിച്ചാല്* ചിലതൊക്കെ ഓര്*ക്കും പിന്നീട് ചോദിച്ചാല്* ഒന്നും ഓര്*മ്മയുണ്ടാകില്ല. കൊച്ചു കുട്ടികളേപ്പോലെ ഓരോന്നും പറഞ്ഞു ചെയ്യിപ്പിക്കണം.
തന്നോടൊപ്പം കോളേജില്* പഠിച്ച ഒരാള്* അടുത്തുള്ള ആശുപത്രിയില്* മനോരോഗ വിദഗ്ദ്ധനായി ജോലി ചെയ്യുന്നുണ്ട്. അപ്പനെ കാണിക്കുവാനായി അടുത്ത ആഴ്*ചത്തേക്ക് അപ്പോയിന്റ്മെന്റ് എടുത്തു. ഡോക്*ടര്* നിര്*ദ്ദേശിച്ച പ്രകാരം വൈകുന്നേരം അപ്പനേയും കൊണ്ട് നടക്കാനായി പോയി.
നടക്കുന്ന വഴിയിലൊക്കെ ഞാന്* പഴയ കാര്യങ്ങളൊക്കെ മനഃപൂര്*വ്വമായി സംസാരിച്ചു കൊണ്ടിരുന്നു. അപ്പന്* അനുസരണയുള്ള കുട്ടിയേപ്പോലെ എല്ലാം മൂളി കേള്*ക്കുകമാത്രം ചെയ്*തു.
ഇടവഴി കഴിഞ്ഞ് ചുവന്ന പൂക്കളുള്ള വാകമരം പൂത്തുനില്*ക്കുന്ന മൈതാനം കടന്ന് പുതിയ പാലത്തിലൂടെ ഞങ്ങള്* നടപ്പു തുടര്*ന്നു. പാലത്തിന്റെ നടപ്പാതയിലെ കൈവരിയില്* പിടിച്ച് വളരെ പതുക്കെയാണ് ഞങ്ങള്* നടന്നത്. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്* പാഞ്ഞു കൊണ്ടേയിരുന്നു. നദിയില്* വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്.
കഴിഞ്ഞ ആഴ്*ച ഈ പാലത്തില്* നിന്നൊരാള്* വെള്ളത്തില്* വീണ്* അപകടം സംഭവിച്ച കാര്യം പത്രത്തില്* വായിച്ചത് അപ്പന്* പേടിച്ചെങ്കിലോ എന്നു ഭയപ്പെട്ട് പറഞ്ഞില്ല. നല്ല ആഴമുള്ള സ്ഥലമാണ്, കൈവരി ഒരു അല്പം ഉയര്*ത്തിക്കെട്ടിയാലും തരക്കേടില്ലെന്ന് മനസ്സില്* തോന്നി.
“മോനെ എനിക്കൊരു കാര്യം പറയാനുണ്ട്“
“എന്നോടു പറഞ്ഞോളു, മനസ്സു തുറന്നു സംസാരിക്കുന്നതു തന്നെ മനസ്സിനൊരാശ്വാസമാണ്”
“മകനെ ഓമനയമ്മയോടു പറയണം എന്നെ കാത്തിക്കേണ്ടെന്ന് എനിക്കവരെ ഓര്*ക്കാനാവില്ല. നിന്റെ അമ്മ മരിക്കുന്ന ദിവസവും ഓമനയുടെ കാര്യം പറഞ്ഞാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്. നിന്റെ അമ്മയുടെ തലമുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചതുമാത്രം എനിക്കോര്*മ്മയുണ്ട്.. പിന്നെ നടന്നതൊന്നും എനിക്കോര്*മ്മയില്ല. എന്നോടു ക്ഷമിക്കണേ മോനെ..”
ഞാന്* സ്*തബ്*ദനായി നിന്നു, എന്താണ് പറയേണ്ടത് ?
എന്തെങ്കിലും പറയുന്നതിനു മുന്*പ് അപ്പന്* നിറഞ്ഞൊഴുകുന്ന നദിയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി.
ഞാന്* ഉച്ചത്തില്* നിലവിളിച്ചു . നഗരത്തിന്റെ ശബ്*ദത്തില്* നിലവിളി ലയിച്ചു ചേര്*ന്നു. ആരുടെയെങ്കിലും സഹായം ലഭിക്കുമോന്നറിയാന്* ഞാന്* ആ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. നഗരത്തിലെ തിരക്കില്* അന്യനെ സഹായിക്കുവാന്* ആര്*ക്കാണ് സമയമുള്ളത് ?
അപ്പന്* മനസ്സിന്റെ ഭാരം ഇറക്കിവെച്ച് നദിയുടെ ആഴങ്ങളില്* ഓര്*മ്മയായി. ക്കൊണ്ട് അത് നോക്കി നടത്താന്* പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് പട്ടണത്തില്* നല്ല ജോലിയുണ്ട് അതുകളഞ്ഞിട്ട് എത്ര ലാഭം കിട്ടുമെന്നു പറഞ്ഞാലും ഈ ഓണംകേറാ മൂലയില്* പലചരക്കുകട നടത്താന്* പറ്റുമോ ? എന്റെ ഭാര്യ വീട്ടുകാര്* എന്തു വിചാരിക്കും ? അപ്പന്റെ സഹായി ആയിരുന്ന ഗോവിന്ദന്* കട ഏറ്റെടുത്ത് നടത്താനായി മുന്നോട്ടു വന്നത് നന്നായി. മാസാമാസം വാടകയെങ്കിലും കിട്ടുമല്ലോ.
വീട് അടച്ചിട്ട് അപ്പനെ പട്ടണത്തിലേക്ക് കൊണ്ടു പോകാന്* ഒത്തിരി ബുദ്ധിമുട്ടുകളുണ്ട്, എങ്കിലും ബുദ്ധിമുട്ടുകള്* സഹിച്ച് കൊണ്ടു പോകാമെന്നു വെച്ചാലും അപ്പന്* വരുമെന്നു തോന്നുന്നില്ല.
അകന്ന ബന്ധത്തിലുള്ള ആരെയെങ്കിലും വിളിച്ച് വീട്ടില്* നിര്*ത്തിയാല്* അപ്പനൊരു കൂട്ടാകുമല്ലോ എന്ന വിചാരത്തില്* ആ വഴിക്കും ആലോചില്ലെങ്കിലും ഫലമുണ്ടായില്ല.
മരിച്ചു പോയ മത്തായിച്ചന്റെ ഭാര്യയുടെ കാര്യം ഓര്*മ്മയില്* എത്താഞ്ഞതല്ല. എന്തോ അകന്ന ബന്ധവും ഉണ്ട്. ഓമനയമ്മ വരികയാണെങ്കില്* വേലക്കാരിയുടെ സ്ഥാനമല്ല. അതിനു മുകളിലുള്ള ഒരു സ്ഥാനം കൊടുക്കാനും ഈ മകന്* തയ്യാറാണ്. എന്നാലും ഞാനായിട്ട് അപ്പനെ പരീക്ഷിക്കേണ്ടെന്നു കരുതി.
-
അമ്മയ്*ക്കും ഓമനയമ്മയെ വലിയ കാര്യമായിരുന്നു. വര്*ഷങ്ങള്*ക്കു മുന്*പേ അവരുടെ ഭര്*ത്താവ്* കര്*ത്താവിങ്കലേക്ക് ചേര്*ക്കപ്പെട്ടു. പ്രായമായാല്* നോക്കാന്* മക്കളുപോലും ഇല്ലല്ലോടീയെന്ന് പറഞ്ഞ് എല്ലാവരും വീണ്ടും ഒരു വിവാഹം കഴിക്കാന്* നിര്*ബ്ബന്*ധിച്ചിട്ടും ഓമനയമ്മ കൂട്ടാക്കിയില്ല. ആ പഴയ വീട്ടില്* ഇന്നും ഓമനയമ്മ ഒറ്റയ്*ക്കാണ് താമസിക്കുന്നത്. അടുത്തുള്ള വീടുകളില്* ചെറിയ സഹായങ്ങള്* ചെയ്*തു കൊടുത്താണ് ഓമനയമ്മ ജീവിക്കുന്നത്.
കഴിഞ്ഞ കുറേക്കാലമായി ഓമനയമ്മ ഞങ്ങളുടെ വീട്ടില്* വരാറില്ല. കാരണമുണ്ട്. ഞാനന്ന് എട്ടാം ക്ലാസ്സില്* പഠിക്കുകയാണ്, ഒരു ദിവസം വീട്ടില്* സഹായത്തിനെത്തിയ ഓമനയമ്മയെ അപ്പന്* നെഞ്ചത്തോടു ചേര്*ത്തു നിര്*ത്തി പുറത്തു തലോടി ആശ്വസിപ്പിക്കുന്നത് ഞാന്* കണ്ടു. അന്നത്തെ എന്റെ വിവരക്കേടിന്* ഞാനത് അമ്മയെ വിളിച്ച് കാണിക്കുകയും ചെയ്*തു. അതിനു ശേഷം ഓമനയമ്മ വീട്ടിലേക്ക് വന്നിട്ടുണ്ടാകില്ല. അപ്പന്* കൈവിട്ടു പോകുമോ എന്ന ഭയത്തിന്റെ പേരിലാകാം അമ്മ ഓമനയമ്മയോട് ദേഷ്യം നടിച്ചത്.
ഞങ്ങള്* കണ്ടതില്* കൂടുതലൊന്നും നടന്നു കാണാനിടയില്ല. എങ്കിലും പിന്നീടെപ്പോഴും അമ്മയ്*ക്ക് അപ്പനെ കുറ്റപ്പെടുത്താന്* ആ കാഴ്*ച ധാരാളമായിരുന്നു. തെറ്റുകള്* ദൈവം നൂറുവട്ടം ക്ഷമിച്ചാലും മനുഷ്യന്* ക്ഷമിക്കുകയില്ല. ഓമനയമ്മയെ ആര്*ക്കാണ് വെറുക്കുവാനാവുക. ചെറുപ്പത്തില്* എനിക്കും അമ്മയേക്കാള്* ഇഷ്*ടം ഓമനയമ്മയോടായിരുന്നു. പിന്നീട് വലുതായി ബന്ധങ്ങളുടെ വിലയറിഞ്ഞപ്പോളാണ് അമ്മ വഴക്കു പറഞ്ഞതും അടിച്ചതുമൊക്കെയും എന്റെ നന്മയ്*ക്കായിരുന്നല്ലോ എന്ന് മനസ്സിലായത്.
ഞാന്* തന്നെ ഓമനയമ്മയുടെ പഴയ വീട്ടിലേക്ക് പോയി. അവര്* അവിടെ ഉണ്ടായിരുന്നു. സഹായത്തിനു വരാനും തയ്യാറാണ്. പക്ഷേ അദ്ദേഹം തന്റെ സഹായം ഇഷ്*ടപ്പെടുമോയെന്ന് ഓമനയമ്മയ്*ക്കും സംശയം.
വീട്ടിലെത്തി അപ്പനോടുതന്നെ ചോദിച്ചു. വേണമെന്നോ വേണ്ടന്നോ ഉത്തരം പറഞ്ഞില്ല. ഓമനയമ്മ വീട്ടില്* സഹായത്തിനുള്ളത് അപ്പന്റെ മനസ്സിന്റെ ഏതെങ്കിലും കോണില്* സന്തോഷം ഉണ്ടാക്കാതിരിക്കില്ല. എന്തായാലും എന്റെ അവധി തീരാറായി, എനിക്കു പോയല്ലേ പറ്റൂ. ഞാന്* തന്നെ തീരുമാനമെടുത്തു.
പിറ്റേ ദിവസം രാവിലെ ഓമനയമ്മ വീട്ടിലെത്തി, എന്താണു ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. രാവിലത്തേക്കുള്ളത് വല്ലതും ഉണ്ടാക്കിവെച്ചിട്ട്, മുറിയും മുറ്റവും തൂത്തുവാരി തുണികളും കഴുകിയിടും. ഉച്ചയ്*ക്കത്തേക്കും വൈകുന്നേരത്തേക്കുമുള്ള ഭക്ഷണവും വെച്ച്, കഴുകി വിരിച്ചിട്ടിരിക്കുന്ന തുണികള്* ഉണങ്ങിയെങ്കില്* എടുത്ത് അലമാരിയില്* മടക്കി അടുക്കി വെച്ചിട്ടേ ഓമനയമ്മ മടങ്ങൂ. ഉച്ചത്തേക്കുള്ള ഭക്ഷണം വിളമ്പി വെക്കാനും ഓമനയമ്മ മറക്കാറില്ല. ഇത്രകണ്ട് കാര്യങ്ങള്* നോക്കിക്കണ്ട് ചെയ്യുന്ന ഒരാള്*ക്ക് ഒരല്പം കൂലി കൂടുതല്* കൊടുത്താലും തെറ്റില്ല.
അപ്പന്റെ കാര്യങ്ങളൊക്കെ ഓമനയമ്മയെ ഏല്*പ്പിച്ചിട്ട് ഞാന്* പട്ടണത്തിലേക്ക് പോന്നു. അദ്ദേഹത്തെ പരിചരിക്കാന്* ഒരല്പം വൈകി കിട്ടിയ അവസരം ഒരു ഭാഗ്യമായിക്കരുതി ഒരു പൂജാകര്*മ്മം ചെയ്യുന്ന സൂക്ഷ്*മതയോടെ അവര്* ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ജീവിതത്തിന്റെ വൈകിയ വേളയില്* രണ്ടു പേര്*ക്കും ഒരാശ്വാസം ലഭിക്കുന്നെങ്കില്* അത്രയുമാകട്ടെന്ന് ഞാനും കരുതി.
ഓഫീസിലെ ജോലിത്തിരക്കിനിടയിലും എല്ലാ ദിവസവും വീട്ടിലേക്ക് ഫോണ്* ചെയ്യാന്* മറന്നില്ല. അപ്പന്* ഫോണെടുത്താല്* വിവരങ്ങളൊന്നും അറിയാറില്ല എന്തു ചോദിച്ചാലും എല്ലാം മൂളി കേള്*ക്കും എന്നു മാത്രം. വീട്ടിലെ വിശേഷങ്ങള്* അറിയണമെങ്കില്* ഓമനയമ്മയുള്ളപ്പോള്* വിളിക്കണം.
അദ്ദേഹത്തിന്റെ ഓര്*മ്മക്കുറവിനെപ്പറ്റി അറിയുന്നത് ഓമനയമ്മയില്* നിന്നാണ്. ഞാന്* പോന്നതിന്റെ രണ്ടാം ദിവസം രാവിലെ അദ്ദേഹം രണ്ടാമതും മൂന്നാമതും പല്ലുതേക്കുന്നതു കണ്ടാണ് അദ്ദേഹത്തിന്റെ ഓര്*മ്മക്കുറവിനേപ്പറ്റി ഓമനയമ്മയ്*ക്ക് സംശയം തോന്നിയത്. ഓരോ സാധനങ്ങള്* എവിടെയെങ്കിലും വെച്ചു മറന്ന് വീട് മുഴുവന്* തപ്പി നടക്കലാണ് ഇപ്പോള്* പ്രധാന പണിയെന്ന് ഓമനയമ്മ പറഞ്ഞു.
അമ്മയുടെ മരണത്തോടെ അപ്പന്റെന്റെ ഓര്*മ്മ മരവിച്ചിരിക്കുന്നു. പിന്നെ എന്തൊക്കയോ യാന്ത്രികമായി ചെയ്യുന്നു വെന്നു മാത്രം. വീട്ടില്* വരുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഓര്*ക്കാറില്ല. ചിലര്* സ്വയം പരിചയപ്പെടുത്തുമ്പോള്* ഓര്*മ്മവന്ന്* ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയ്യും.
ഓമനയമ്മയ്*ക്ക് പരിചയമുള്ള ആളാണ്* വന്നിരിക്കുന്നതെങ്കില്* വാതില്* തുറക്കുന്നതിനു മുന്*പേ ജന്നലിലൂടെ നോക്കി ആരാണ് വന്നിരിക്കുന്നതെന്ന് വിശദമായി പറഞ്ഞു കൊടുത്തിട്ടേ വാതില്* തുറക്കുകയുള്ളൂ. ഇത് അദ്ദേഹത്തിന് വലിയൊരു സഹായമായി.
അപ്പന്റെ ഓര്*മ്മയ്*ക്ക് കൂട്ടായി ഓമനയമ്മ എന്നും ഉണ്ടായിരുന്നെങ്കില്* എന്ന് ഞാന്* ആഗ്രഹിച്ചു.
ഇക്കാര്യത്തേപ്പറ്റി ഓമനയമ്മയോട് സൂചിപ്പിച്ചപ്പോളാണ്. ഓമനയമ്മ വളരെ വിഷമത്തോടെ അതു പറഞ്ഞത്. അദ്ദേഹത്തിന്* ഓമനയെ ഓര്*ക്കുവാനാകുന്നില്ല. ആരോ തന്നെ സഹായിക്കാന്* വീട്ടിലുണ്ടെന്ന് അറിയുന്നുണ്ടെങ്കിലും അത് പഴയ ഓമനയാണെന്ന് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല. ആരെ മറന്നാലും ഓമനയെ മറക്കാന്* വഴിയില്ല. അതോ ഓര്*മ്മിക്കാന്* ആഗ്രഹിക്കാത്തതാണോ ?
ഒരു മാസത്തിനു ശേഷം ഞാന്* വീട്ടിലേക്ക് ചെന്നത് ഓമനയമ്മയേക്കൂടി ഞങ്ങളുടെ വീട്ടില്* താമസിപ്പിക്കാമെന്ന് ഉറപ്പിച്ചാണ്. നാട്ടുകാരും വീട്ടുകാരും എന്തു വിചാരിക്കുമോ എന്തോ ? എന്തായാലും വേണ്ടില്ല്ല. ഈ പ്രായമായ സമയത്ത് രണ്ടു പേര്*ക്കും അതൊരു ആശ്വാസമാകുമെന്നുള്ളതില്* സംശയമില്ല.
“എന്റെ അമ്മയായി ഈ വീട്ടില്* നിന്നു കൂടെ” ഞാന്* വളച്ചു കെട്ടാതെ ചോദിച്ചു.
“ നീ എന്നും എനിക്ക് മകന്* തന്നെയാണ്. നിന്റെ അപ്പനൊരു വലിയ മനുഷ്യനാണ്, അദ്ദേഹത്തിനു വേണ്ടി എന്തും ചെയ്യാന്* എനിക്ക് സന്തോഷവുമാണ് “
“ഞങ്ങള്* പ്രായമായവര്* ഇന്നലെകളിലെ നല്ല ഓര്*മ്മകളില്* ജീവിക്കുന്നവരാണ്. ഓര്*മ്മയില്ലാതെ ഞങ്ങള്*ക്ക് ജീവിക്കാനാവില്ല. നിന്റെ അമ്മ പോയപ്പോള്* അദ്ദേഹത്തിന്റെ ഓര്*മ്മയുടെ ഭണ്ഡാരവും കൂടെ കൊണ്ടു പോയി.“
“ഇല്ല മോനെ എന്നെ തിരിച്ചറിയാത്ത ഒരാളുടെ കൂടെ താമാസിക്കുവാന്* എനിക്കാകില്ല. എന്നെ നിര്*ബ്ബന്ധിക്കരുത്... അതുമാത്രമല്ല എനിക്കിനിയും ഇവിടെ വന്ന് വെച്ചു വിളമ്പാനുമാവില്ല. നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു” ഓമനയമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു.
അടുത്ത മാസം വരുമ്പോള്* അപ്പനെ കൂടെ കൊണ്ടുപൊയ്*ക്കോളാമെന്ന ഉറപ്പിന്മേല്* ഒരു മാസം കൂടി വെച്ചു വിളമ്പാന്* ഓമനയമ്മ സമ്മതിച്ചു.
ഓമനയമ്മയുടെ പരിചരണത്തില്* അപ്പന്* സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. എങ്കിലും കൂടുതലായി നിര്*ബ്ബന്ധിക്കുവാന്* മനസ്സുവെന്നില്ല.
ഒരു മാസം കൊണ്ട് എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം ആ പഴയ ഓമനയെ തിരിച്ചറിയുമെന്നും ഞാന്* മനസ്സില്* കണക്കുകൂട്ടുകയും അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്*ത്ഥിക്കുകയും ചെയ്*തു. പക്ഷേ ഒരു ദൈവവും കനിഞ്ഞില്ല.
മാസമൊന്നു കഴിഞ്ഞിട്ടും അപ്പന്റെ അവസ്ഥയില്* മാറ്റമൊന്നും ഉണ്ടായില്ല.
അപ്പനെ പട്ടണത്തിലേക്ക് എന്നോടൊപ്പം കൊണ്ടു പോകുവാന്* തീരുമാനിച്ചു. വീടു പൂട്ടി താക്കോല്* ഓമനയമ്മയെത്തന്നെ ഏല്*പ്പിച്ചു, വല്ലപ്പോഴും വന്ന് മുറ്റമൊക്കെയൊന്ന് അടിച്ചു വാരിയിടുവാനും ചുമതലപ്പെടുത്തി.
“ മോനെ പട്ടണത്തില്* നല്ല ഡോക്*ടറുന്മാരെ കാണിച്ച് ചികിത്സിക്കണം. അദ്ദേഹത്തിന്റെ ഓര്*മ്മ തിരിച്ചു കിട്ടിയാല്* ഇങ്ങ് കൊണ്ട് പോരണം, ഞാന്* പൊന്നു പോലെ നോക്കിക്കൊള്ളാം“ ഇത് പറയുമ്പോള്* ഓമനയമ്മയുടെ കണ്ണുകള്* നിറഞ്ഞൊഴുകുകയായിരുന്നു.
ഫ്*ളാറ്റിലെ സൌകര്യത്തില്* ഞാനും ഭാര്യയും ജോലി സമയം ക്രമീകരിച്ച് അപ്പനെ നോക്കി. അപ്പന്* ഏതോ ലോകത്താണ്. റൂമില്* എപ്പോഴും കട്ടിലില്* കിടക്കുകയോ എഴുന്നേറ്റ് ഇരിക്കുകയോ ചെയ്യും. ഭക്ഷണം വിളമ്പി വെച്ച് വിളിച്ചാല്* വന്ന് കഴിച്ച് വീണ്ടും പോയി കിടക്കും. ടി.വി യ്*ക്ക് മുമ്പില്* വിളിച്ചിരുത്തിയാല്* കുറേ നേരം അതിലേക്ക് വെറുതേ നോക്കിയിരുന്നിട്ട് വീണ്ടും പോയി കിടക്കും.
വീട്ടില്* വരുന്ന ബന്ധുക്കളെപ്പോലും ഓര്*ക്കുവാനാകുന്നില്ല. ഓര്*മ്മിപ്പിച്ചാല്* ചിലതൊക്കെ ഓര്*ക്കും പിന്നീട് ചോദിച്ചാല്* ഒന്നും ഓര്*മ്മയുണ്ടാകില്ല. കൊച്ചു കുട്ടികളേപ്പോലെ ഓരോന്നും പറഞ്ഞു ചെയ്യിപ്പിക്കണം.
തന്നോടൊപ്പം കോളേജില്* പഠിച്ച ഒരാള്* അടുത്തുള്ള ആശുപത്രിയില്* മനോരോഗ വിദഗ്ദ്ധനായി ജോലി ചെയ്യുന്നുണ്ട്. അപ്പനെ കാണിക്കുവാനായി അടുത്ത ആഴ്*ചത്തേക്ക് അപ്പോയിന്റ്മെന്റ് എടുത്തു. ഡോക്*ടര്* നിര്*ദ്ദേശിച്ച പ്രകാരം വൈകുന്നേരം അപ്പനേയും കൊണ്ട് നടക്കാനായി പോയി.
നടക്കുന്ന വഴിയിലൊക്കെ ഞാന്* പഴയ കാര്യങ്ങളൊക്കെ മനഃപൂര്*വ്വമായി സംസാരിച്ചു കൊണ്ടിരുന്നു. അപ്പന്* അനുസരണയുള്ള കുട്ടിയേപ്പോലെ എല്ലാം മൂളി കേള്*ക്കുകമാത്രം ചെയ്*തു.
ഇടവഴി കഴിഞ്ഞ് ചുവന്ന പൂക്കളുള്ള വാകമരം പൂത്തുനില്*ക്കുന്ന മൈതാനം കടന്ന് പുതിയ പാലത്തിലൂടെ ഞങ്ങള്* നടപ്പു തുടര്*ന്നു. പാലത്തിന്റെ നടപ്പാതയിലെ കൈവരിയില്* പിടിച്ച് വളരെ പതുക്കെയാണ് ഞങ്ങള്* നടന്നത്. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്* പാഞ്ഞു കൊണ്ടേയിരുന്നു. നദിയില്* വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്.
കഴിഞ്ഞ ആഴ്*ച ഈ പാലത്തില്* നിന്നൊരാള്* വെള്ളത്തില്* വീണ്* അപകടം സംഭവിച്ച കാര്യം പത്രത്തില്* വായിച്ചത് അപ്പന്* പേടിച്ചെങ്കിലോ എന്നു ഭയപ്പെട്ട് പറഞ്ഞില്ല. നല്ല ആഴമുള്ള സ്ഥലമാണ്, കൈവരി ഒരു അല്പം ഉയര്*ത്തിക്കെട്ടിയാലും തരക്കേടില്ലെന്ന് മനസ്സില്* തോന്നി.
“മോനെ എനിക്കൊരു കാര്യം പറയാനുണ്ട്“
“എന്നോടു പറഞ്ഞോളു, മനസ്സു തുറന്നു സംസാരിക്കുന്നതു തന്നെ മനസ്സിനൊരാശ്വാസമാണ്”
“മകനെ ഓമനയമ്മയോടു പറയണം എന്നെ കാത്തിക്കേണ്ടെന്ന് എനിക്കവരെ ഓര്*ക്കാനാവില്ല. നിന്റെ അമ്മ മരിക്കുന്ന ദിവസവും ഓമനയുടെ കാര്യം പറഞ്ഞാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്. നിന്റെ അമ്മയുടെ തലമുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചതുമാത്രം എനിക്കോര്*മ്മയുണ്ട്.. പിന്നെ നടന്നതൊന്നും എനിക്കോര്*മ്മയില്ല. എന്നോടു ക്ഷമിക്കണേ മോനെ..”
ഞാന്* സ്*തബ്*ദനായി നിന്നു, എന്താണ് പറയേണ്ടത് ?
എന്തെങ്കിലും പറയുന്നതിനു മുന്*പ് അപ്പന്* നിറഞ്ഞൊഴുകുന്ന നദിയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി.
ഞാന്* ഉച്ചത്തില്* നിലവിളിച്ചു . നഗരത്തിന്റെ ശബ്*ദത്തില്* നിലവിളി ലയിച്ചു ചേര്*ന്നു. ആരുടെയെങ്കിലും സഹായം ലഭിക്കുമോന്നറിയാന്* ഞാന്* ആ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. നഗരത്തിലെ തിരക്കില്* അന്യനെ സഹായിക്കുവാന്* ആര്*ക്കാണ് സമയമുള്ളത് ?
അപ്പന്* മനസ്സിന്റെ ഭാരം ഇറക്കിവെച്ച് നദിയുടെ ആഴങ്ങളില്* ഓര്*മ്മയായി.
-
പൂക്കളില്ലാത്ത ഗാര്*ഡന്* (കഥ)
നഗരത്തിലെ പൂക്കളില്ലാത്ത ഗാര്*ഡനില്* ഞാനൊരിക്കലേ പോയിട്ടുള്ളൂ, പൂക്കളില്ലെങ്കിലെന്താ ശലഭങ്ങള്* ധാരാളമുണ്ടല്ലോ.
നഗരത്തിലെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. മനസ്സിപ്പോളും നാട്ടില്* തന്നെയാണ്. പ്രേമിച്ചു കെട്ടിയ ഭാര്യയോടും നേഴ്*സറിയില്* പോകുന്ന മകളോടുമുള്ള ഇന്നലെകള്* മനസ്സില്* നിറഞ്ഞു നില്*ക്കുന്നു. ശരീരം നമുക്ക് എങ്ങോട്ടു വേണമെങ്കിലും പറിച്ചു നടാമല്ലോ.
പുതിയ ജോലി സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്* സമയമെടുക്കും. സഹപ്രവര്*ത്തകരെല്ലാം പുതുമുഖങ്ങളാണ്, അളന്നു കുറിച്ച വാക്കുകളില്* മാത്രം സംസാരിക്കുന്നവര്*. കുടുംബം കൂടെയില്ലാത്ത ജീവിതവും പരിചയമില്ല. വയറിന്* നല്ലതല്ലെന്ന് അറിയാമായിരുന്നിട്ടും ഹോട്ടല്* ഭക്ഷണത്തേത്തന്നെ ആശ്രയിക്കേണ്ടി വന്നു.
സമയം കൊല്ലാന്* വേണ്ടിയാണ് വഴിയരികിലുള്ള ഗാര്*ഡനിലെത്തിയത്. മൂന്നേക്കറോളം വ്യാപിച്ചു കിടക്കുന്ന ഗാര്*ഡന്* തന്റെ നഷ്*ട പ്രതാപം വിളിച്ചറിയിക്കുന്നുണ്ട്. നഗരസഭ വളരെ കൊട്ടിഘോഷിച്ച് ആരംഭിച്ചതാണ്. വര്*ഷങ്ങള്* കഴിഞ്ഞപ്പോള്* നോക്കി നടത്താനും പരിപാലിക്കാനും ആരും ഇല്ല്ലാതെയായി. ജോലിക്കാരനായി ഒരു കാവല്*ക്കാരന്* മാത്രം ഇന്നുണ്ട്. അദ്ദേഹത്തെയാണ് ഗെയിറ്റിനരികിലായുള്ള കസേരയില്* പ്രതിഷ്*ഠിച്ചിരിക്കുന്നത്. അലക്കി അലക്കി നരകയറിയ യൂണിഫോറം ധരിച്ച് മീശപിരിച്ച് അലസമായി അദ്ദേഹം അവിടെയുണ്ടാകും. സ്വന്തം ജീവിതത്തിനു പോലും കാവലാളാകാന്* തനിക്കാകുന്നില്ലെന്ന തിരിച്ചറിവാകാം കാവല്*ക്കാരനെ അലസനാക്കിയത്. ആരുടേയും കാവലാളാകാന്* തനിക്കാകില്ലെന്ന് ചിലപ്പോളൊക്കെ ക്ഷോഭത്തോടെ അയാള്* വിളിച്ചു പറയാറുണ്ട്.
രാത്രി പത്തു മണിക്ക് എല്ലാവരേയും പുറത്താക്കി ഗെയിറ്റടയ്*ക്കുകയാണ് കാവല്*ക്കാരന്* ഇപ്പോള്* ഉള്ള പ്രധാന ജോലി. രാവിലെ പത്തിനൊ പന്ത്രണ്ടിനൊ കാവല്*ക്കാരന്റെ സൌകര്യം പോലെയെ ഗെയിറ്റ് തുറക്കാറുള്ളു. വൈകുന്നേരങ്ങളില്* അവിടെ കുറേ ആളുകള്* സ്ഥിരമായി വരാറുണ്ട്. ഗാര്*ഡനിനുള്ളില്* ഭിക്ഷാടനം നിരോധിച്ചിട്ടുള്ളതിനാല്* ഭിക്ഷക്കാര്* ഗെയിറ്റിങ്കലാണ് മുതല്* മുടക്കില്ലാത്ത ജോലി ചെയ്യുന്നത്.
നഗര ജീവിതത്തിന്റെ തിരക്കില്* നിന്നും പലര്*ക്കും ഒരാശ്വാസമാണ് ഈ സ്ഥലം. ജോലിയുടെ സമ്മര്*ദ്ദത്തില്* നിന്നും ആശ്വാസം നേടുവാനായി ചിലര്*ക്കായി ഇവിടെ സ്ഥിരം ബെഞ്ചുകളുണ്ട്. കുട്ടികള്*ക്ക് ഫ്*ളാറ്റു ജീവിതത്തില്* നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത് ഇവിടെ വരുമ്പോഴാണ്. പകല്* മറ്റു പല ജോലി ചെയ്യുന്നവര്* വൈകുന്നേരങ്ങളില്* ഇവിടെ വന്ന് കപ്പലണ്ടി കച്ചവടം നടത്തുന്നതും ബലൂണും പീപ്പിയും വില്*ക്കുന്നതും പല കുടുംബങ്ങള്*ക്കും ആശ്വാസമാണ് (വില്*ക്കുന്നവര്*ക്കും വാങ്ങുന്നവര്*ക്കും)
കാവല്*ക്കാരന്റെ കണ്ണുവെട്ടിച്ച് പല ഭിക്ഷക്കാരും ഗാര്*ഡനുള്ളില്* കയറിയിട്ടുണ്ട്. മാന്യമായി വേഷം ധരിച്ച പലരും അടുത്തു വന്ന് പരിചയപ്പെട്ട് ആവലാതികള്* പറഞ്ഞ് സഹായം ചോദിക്കുമ്പോളാണ്* യാചനയുടെ മുഖം തിരിച്ചറിയുന്നത്. ഒരു കണക്കിനു നോക്കിയാല്* ആരാണ് യാചകരല്ലാത്തത്.
ഒരു പോപ്പ് കോണും വാങ്ങി കൊറിച്ചു കൊണ്ട് നടപ്പാതയ്*ക്കരികിലുള്ള ചാരു ബെഞ്ചില്* ഞാനിരുന്നു. ആദ്യമായി ഇവിടെ എത്തിയതിനാലാകാം കണ്ണുകള്* ചുറ്റും ആര്*ത്തിയോടെയാണ് നോക്കുന്നത്.
ജീവിതത്തിന്റെ വൈകിയ വേളയിലാണ് മരണത്തോടുള്ള ഭയം കൂടുന്നത്. ആരോഗ്യ പരിപാലനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നതായി നടപ്പാതയിലെ തിരക്ക് വിളിച്ചറിയിക്കുന്നുണ്ട്. വിശാലമായ കുളത്തിനു ചുറ്റുമുള്ള നടപ്പാതയിലൂടെ ഒറ്റയ്*ക്കും കൂട്ടമായും ആളുകള്* നടക്കുന്നുണ്ട്. ചിലര്* മണിക്കൂറു നോക്കിയും മറ്റു ചിലര്* കുളത്തിനെ പ്രദിക്ഷണം വെയ്*ക്കുന്ന എണ്ണം കണക്കുകൂട്ടിയും കൈയും വീശി കാലും നീട്ടി വെച്ച് ജീവിതം വെട്ടിപ്പിടിക്കാന്* ശ്രമിക്കുന്നു. മിക്കവരും കുടവയറന്മാരും തടിച്ചികളുമാണ്. എല്ലാവരുടേയും മുഖത്ത് ആയുസ്സ് നീട്ടിത്തരണേയെന്നുള്ള പ്രാര്*ത്ഥന തെളിഞ്ഞു കാണാം.
-
മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടിയെ കണ്ടപ്പോളാണ് ഗാര്*ഡനില്* പൂക്കളൊന്നും ഇല്ലല്ലോ എന്ന സത്യം എന്റെ ശ്രദ്ധയില്* പെട്ടത്. അത് എന്നെ അത്ഭുതപ്പെടുത്തി. ചെടികള്* വാടിക്കരിഞ്ഞതിന്റെ കുറ്റികള്* അവിടവിടെ കാണാം. പല വൃക്ഷങ്ങളും വാടിക്കരിഞ്ഞിരിക്കുന്നു. പരിപാലിക്കാനാളില്ലാതെ ചെടികള്* എങ്ങനെ വളരും.
പൂക്കളില്ലാത്ത ഗാര്*ഡനില്* ശലഭങ്ങളും കാണാന്* വഴിയില്ലല്ലോ ? എങ്കിലും കണ്ണിനു കുളിര്*മ്മയേകിക്കൊണ്ട് ചില ചിത്രശലഭങ്ങള്* നടപ്പാതയിലൂടെ പറക്കുന്നുണ്ടായിരുന്നു.
മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടി മാലയുമായി എന്റെ അരികിലും വന്നു പക്ഷേ മാല വാങ്ങാതെ പറഞ്ഞു വിട്ടു, ഞാനാര്*ക്കായി മുല്ലപ്പുമാല വാങ്ങാനാണ്* ?
ഇരുന്നു മടുത്തപ്പോള്* എഴുന്നേറ്റ് കാഴ്ചകള്* കണ്ട് നടന്നു. ഉയര്*ന്നു താഴുന്ന സീസോയെ നോക്കി എന്തു പഠിക്കാനാണ്. ജീവിതത്തിന്റെ ഉയര്*ച്ച താഴ്*ചകള്*. തന്റെ ഉയര്*ച്ച മറ്റൊരുത്തന്റെ ഔദാര്യമാണെന്നകാര്യം ആരാണ്* ഓര്*ക്കാന്* ഇഷ്*ടപ്പെടുക.
സ്ലൈഡിന്റെ പടികള്* കയറി മുകളിലെത്തി ഉയര്*ച്ചയില്* നിന്ന് താഴേക്ക് നിരങ്ങി മണ്ണില്* വീഴുമ്പോള്* കുട്ടികള്* ചിരിക്കും. മുതിര്*ന്നവര്*ക്ക് ചിരി കൈമോശം വന്നുവോ ?
ഒഴിഞ്ഞ കോണിലെ മറ്റൊരു ചാരു ബഞ്ചില്* ഇരുന്നു. അടുത്തെങ്ങും ആരെയും കാണാനില്ലെങ്കിലും മരത്തിന്റെ മറവില്* നിന്ന് സീല്*ക്കാരശബ്*ദങ്ങള്* ഉയരുന്നുണ്ട്. പ്രണയിതാക്കള്* അവരുടെ ലോകത്താണ്.
എന്റെ മനസ്സില്* വീടിനേപ്പറ്റിയുള്ള ഓര്*മ്മകള്* നിറഞ്ഞു. മകള്* നേഴ്*സറിയില്* പോകാതിരിക്കാനായി വഴക്കിടാറുണ്ടോ ? ഭാര്യയ്*ക്ക് തന്നെ വീട്ടുകാര്യങ്ങള്* നോക്കി നടത്താനാവുന്നുണ്ടോ ?കൂട്ടുകിടക്കാന്* വരുന്ന വകയിലെ അമ്മായി വഴക്കിടാറുണ്ടോ ?
മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടി എന്നെ തൊട്ടു വിളിച്ചപ്പോളാണ് ഞാന്* ഓര്**മ്മയില്* നിന്നുണര്*ന്നത്.
“സാര്* ഒരു മാല വാങ്ങുമോ ? പത്തു രൂ*പയേയുള്ളു സാര്* “
ഗാര്*ഡനില്* പൂക്കളില്ലാത്തതിന്റെ കുറവു തീര്*ക്കാനാവും ഇവള്* ഈ മുല്ലപ്പൂമാലയുമായി നടക്കുന്നത്, ആരു വാങ്ങാനാ...
ഇവള്*ക്കെന്ത് പ്രായം വരും. സ്*ക്കൂള്* വിദ്യാഭ്യാസമൊക്കെ പൂര്*ത്തിയാക്കിയിരിക്കുമോ ? പെണ്*കുട്ടികള്* കണ്ണടച്ച് തുറക്കുമ്പോഴല്ലേ വളരുന്നത്.
“എനിക്ക് മാലയൊന്നും വേണ്ട ഞാനിത് ആര്**ക്കു കൊടുക്കാനാ...”
“സാര്* ഭാര്യയ്*ക്ക് കൊടുക്കാം.. അല്ലെങ്കില്* ഗേള്*ഫ്രണ്ടിന്*....”
എനിക്ക് വേണ്ടെന്നു പറഞ്ഞ് വീണ്ടും ഞാനവളെ പറഞ്ഞയച്ചു.
അവളുടെ ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും മനസ്സില്* പതിഞ്ഞു. അവളെ ഒരു മാലവാങ്ങിച്ച് സഹായിക്കണമെന്നുണ്ട്. എങ്കിലും ഞാന്* ആര്*ക്കുവേണ്ടിയാണ് മാല വാങ്ങേണ്ടത്. ഭാര്യയ്*ക്ക് മുല്ലപ്പൂമാലയെന്നു വെച്ചാല്* ജീവനാണ്. ഇനിയും നാട്ടില്* പോകുമ്പോള്* ഈ പെണ്*കുട്ടിയില്* നിന്നും ഒരു മുല്ലപ്പൂമാലവാങ്ങി നാട്ടില്* കൊണ്ടുപോയി ഭാര്യയ്*ക്ക് കൊടുക്കണം.
അവളുടെ പക്കല്* അഞ്ചു മുല്ലപ്പൂമാലയാണുള്ളത്. എല്ലാം വിറ്റാലും അന്*പതു രൂപാ കിട്ടും. അന്*പതു രൂപയ്*ക്കായി ഈ സന്ധ്യമുഴുവന്* ഈ ഗാര്*ഡനില്* അലയാന്* ഇവള്*ക്ക് പേടിയൊന്നുമില്ലയോ ?
ഒരു പക്ഷേ ഇവളുടെ ചെറുപ്പത്തിലേ അച്*ഛന്* പാമ്പുകടിയേറ്റു മരിച്ചു പോയിക്കാണും. അമ്മ തളര്*വാതം പിടിച്ച് കിടക്കുകയാകും. വീട്ടിലൊരു അനിയനും അനിയത്തിയും കാണും. ഇവള്* മാലയും വിറ്റ് നാളെ അരി വാങ്ങാനുള്ള പണവുമായി വരുന്നത് കാത്തിരിക്കുകയാവും ചോര്*ന്നൊലിക്കുന്ന ഒരു കുടില്*. ഇവള്* ചെന്നിട്ടു വേണമായിരിക്കും വിശക്കുന്ന കുറേ വയറുകള്*ക്ക് കഞ്ഞി വെച്ചു കൊടുക്കുവാന്*. ഇവള്* പഠിക്കാന്* മിടുക്കി ആയിരുന്നിരിക്കണം. കോളേജില്* പോകാന്* പണമില്ലാത്തതിന്റെ പേരില്* തുടര്*ന്ന് പഠിക്കാനാവാത്തതിന്റെ വിഷമം അവള്*ക്കുണ്ടാകും. അവളേപ്പറ്റി കുറേ കഥകള്* മനസ്സില്* കുറിച്ചിട്ടു. ഇനിയുമൊരിക്കല്* ചോദിച്ച് മനസ്സിലാക്കണം ഞാന്* മനസ്സില്* കുറിച്ചതാണോ അവളുടെ ജീവിതമെന്ന്.
ഊഞ്ഞാലാടുന്ന കുട്ടികള്* ഉച്ചത്തില്* കരയുന്നുണ്ട്. ഊഞ്ഞാല്* ചങ്ങലയുടെ കറ കറ ശബ്*ദം അതിലും ഉയര്*ന്നു കേള്*ക്കാം. ഓണക്കാലത്ത് ഊഞ്ഞാലു വള്ളി കൊണ്ട് ഊഞ്ഞാലിടുന്നതും, പന്തയം വെച്ച് ഉയര്*ന്ന് ആടി മരച്ചില്ല പറിച്ചു കൊണ്ടു വരുന്നതും മനസ്സില്* ഓടിയെത്തി. അന്നൊക്കെ എന്തു രസമായിരുന്നു, എത്ര കൂട്ടുകാരുണ്ടായിരുന്നു. ഇന്ന് ഈ നഗരത്തില്* ആള്*ക്കൂട്ടത്തിനു നടുവില്* ഞാനൊറ്റയ്*ക്ക് എന്തു ജീവിതമാണിത് ?
ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പരസ്*പരം തോളില്* കൈയിട്ട് എന്തൊക്കയോ തമാശകള്* പറഞ്ഞ് കള്ളച്ചിരിയുമായി ഉണക്കമരത്തിന്റെ മറവിലുള്ള ചാരു ബെഞ്ചിലേക്ക് പോയി.
ഈ സന്ധ്യയില്* എന്റെ ഭാര്യയും കൂടെയുണ്ടായിരുന്നെങ്കില്* എന്ന ചിന്ത മനസ്സിനെ കുളിരണിയിച്ചു. അധികം താമസിക്കാതെ തന്നെ ഭാര്യയേയും മകളേയും നഗരത്തിലേക്ക് കൊണ്ടു വരുവാന്* മനസ്സിലുറച്ചു.
മുല്ലപ്പൂമാല വില്*ക്കുന്ന പെണ്*കുട്ടി വീണ്ടും എന്റെ അരികിലെത്തി.
“ സാര്* ഒരു മാല വാങ്ങുമോ ? പത്തു രൂപയേയുള്ളൂ “
ഞാന്* അവളുടെ കൈയിലേക്ക് നോക്കി അഞ്ചു മാലയും കൈയിലുണ്ട്. രാത്രി വളരെ വൈകിയിട്ടും ഒന്നു പോലും ഇവള്*ക്ക് വില്*ക്കാനായില്ല. എന്റെ മനസ്സലിഞ്ഞു. ഇവള്* അരിയുമായി ചെല്ലുന്നത് കാത്തിരിക്കുന്ന കണ്ണുകളെ ഞാന്* മനസ്സില്* കണ്ടു. പോക്കറ്റില്* നിന്ന് പേഴ്*സെടുത്ത് നൂറു രൂപാ അവളുടെ കൈയില്* കൊടുത്തു. ഒരു മാല വാങ്ങി അവളുടെ കഴുത്തിലും ഇട്ടു കൊടുത്തു.
അവളുടെ മുഖത്ത് സന്തോഷം മിന്നി മറഞ്ഞു. ബാക്കി തരേണ്ട കൈയില്* വെച്ചോളു എന്നു പറഞ്ഞപ്പോള്* അവളുടെ കണ്ണുകള്* സന്തോഷം കൊണ്ട് നിറഞ്ഞു.
അവള്* കഴുത്തില്* നിന്നും ഞാനണിയിച്ച മാലയൂരി മുടിയില്* തിരുകി. എന്റെ കൈയില്* നിന്നും പോപ്പ് കോണ്* വാങ്ങി കൊറിച്ചു. വരൂ സാര്* നമുക്കവിടെയിരിക്കാം. അവള്* എന്റെ കൈയില്* പിടിച്ച് നിര്*ബ്ബന്ധിച്ച് മറ്റൊരു ബെഞ്ചിലേക്ക് നടത്തി.
അവളുടെ കഥ ചോദിക്കാന്* തുടങ്ങുന്നതിനു മുമ്പേ അവള്* എന്റെ കവിളില്* നുള്ളി പറഞ്ഞു
“ കള്ളന്* വന്നപ്പോഴേ ഞാന്* ശ്രദ്ധിക്കാന്* തുടങ്ങിയതാ.. ഞാന്* വിചാരിച്ചു മാന്യനാണെന്ന്.. എല്ലാ ആണുങ്ങളും ഇങ്ങനെയാ....”
“കുട്ടിയുടെ വീട്ടില്* ആരെല്ലാമുണ്ട്“
“സാറെ കഥ പറയാനുള്ള നേരമല്ലിത്... ഗാര്*ഡന്* അടയ്*ക്കാറായി “
“കുട്ടീ.. എന്താണ് നിന്റെ ഭാവം”
“ഞാനാരുടേയും കുട്ടിയല്ല സാറെ”
“നീയെനിക്ക് മകളേപ്പോലെയാണ്”
“സാറെ വേദാന്തമോതേണ്ട സമയമല്ലിത്.. ബെല്ലടിക്കാറായി.. ബെല്ലടിച്ചാല്* നൂറു രൂപ വെള്ളത്തിലാകും”
അവള്* അടുത്തോട്ട് നീങ്ങിയിരുന്ന് തോളില്* പിടിച്ചപ്പോള്* ഞാന്* അറിയുകയായിരുന്നു ഇവള്* കുട്ടിയൊന്നുമല്ല. തന്റെ ഭാര്യ ചൂടാറുള്ള മുല്ലപ്പൂവിന്റെ അതേ മണംതന്നെയാണ് ഇവള്* ചൂടിയിരിക്കുന്ന മുല്ലപ്പൂവിനും. എന്റെ മനസ്സിലെ കുട്ടിയില്* നിന്നും ഒരു സ്ത്രീയിലേക്ക് ഇവള്* എത്ര വേഗമാണ് വളര്*ന്നത്. ഞാന്* ഭയപ്പെട്ട് അത്ഭുതംകൂറിയിരുന്നു.
അപ്പോഴേക്കും വലിയ ശബ്*ദത്തില്* മണിമുഴങ്ങി.കാവല്*ക്കാരന്* എല്ലാവരെയും പുറത്താക്കിത്തുടങ്ങി. അവള്* കാവല്*ക്കാരന്* കാണാതെ എങ്ങോട്ടോ മറഞ്ഞു. ഞാനും വളരെ വേഗം ഗാര്*ഡന്റെ ഗെയിറ്റു കടന്നു. ഇനിയുമൊരിക്കല്* ഈ ഗാര്*ഡനില്* പൂക്കള്* വിരിയുമോ ?
-
ഉണരുന്ന സമയം (കഥ)
ബംഗലൂരുവില്* നിന്നും നാട്ടിലേക്കു പോകുമ്പോള്* ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റുതന്നെ മനോജ് ചോദിച്ചു വാങ്ങി. ബസ്സിന്റെ പിന്*ഭാഗത്ത് കുലുക്കം കൂടുതലാണെന്നു പറഞ്ഞ് പതിവ് യാത്രക്കാരൊന്നും ആ സീറ്റില്* ഇരിക്കാറില്ല. എങ്കിലും എന്തോ മനോജിന് പ്രിയം ഏറ്റവും പിന്നിലുള്ള സീറ്റുതന്നെയാണ്. ബസ്സ് ആരംഭിക്കുന്ന മടിവാളയില്* നിന്നും അഞ്ചുമണിക്കു മുന്**പേ തന്നെ തന്റെ സീറ്റില്* ഇരിപ്പുറപ്പിച്ചു. കഴിഞ്ഞ ഒന്നര വര്**ഷത്തിനുള്ളില്* ഇത് നാലാം തവണയാണ് നാട്ടിലേക്ക് പോകുന്നത്.
ഇവിടെ വീട്ടുകാരുടെ നിര്**ബ്ബന്ധത്തിനു വഴങ്ങി ഹോട്ടല്* മാനേജുമെന്റ് പഠിക്കുകയാണ്. ഇപ്പോള്* മനോജ് ആരോടും അധികം സംസാരിക്കാറില്ലായെങ്കിലും വാചാലമായ ഇന്നലെകളുടെ ഓര്*മ്മകള്* ധാരാളമുണ്ട്. മനോജ് സ്*ക്കൂളില്* പഠിക്കുമ്പോള്* സ്*ക്കൂള്* ലീഡറായിരുന്നു എന്ന് പറയുമ്പോള്* ഇന്നലെകളില്* കൊടി ഉയര്**ന്നു പറന്നത് മനസ്സില്* ഓടിയെത്തും. പാര്*ട്ടിയുടെ വിദ്യാര്*ത്ഥി വിഭാഗത്തിന്റെ സജീവ പ്രവര്*ത്തകനായിരുന്നു. വിദ്യാര്**ത്ഥി സമരങ്ങള്*ക്കൊക്കെ മുന്നില്* തന്നെയായിരുന്നു. പറിച്ചു നട്ടപ്പോള്* വേരുകള്* നഷ്ടപ്പെട്ടതിനാലാകാം വാടിക്കരിഞ്ഞ ചെടിപോലെ മൂകമായിപ്പോയത്. ഇപ്പോള്* മനോജിന് പഠനത്തോടെന്നല്ല ഒന്നിനോടും താത്*പര്യമില്ല.
പുറമേ മൂകത തളം കെട്ടി നില്*ക്കുമ്പോളും മനസ്സില്* നാട്ടിലെ പച്ചപ്പ് നിറഞ്ഞ് നില്**ക്കുകയാണ്. മനസ്സ് കൊണ്ട് പടവെട്ടി മുന്നേറുകയാണ്. ഭാവനയില്* നായകനില്* കുറഞ്ഞ സ്ഥാനം ആര്**ക്കുവേണം.
ബസ്സ് യാത്ര ആരംഭിച്ചപ്പോള്* പല സീറ്റുകളും കാലിയായിരുന്നെങ്കിലും പിന്നെയും കുറേ സ്*റ്റോപ്പുകള്* കഴിഞ്ഞപ്പോഴേക്കും എല്ലാ സീറ്റും നിറഞ്ഞു. ബസ്സില്* കയറുന്നത് ആരെന്നു തിരക്കാനോ ആ കൂട്ടത്തില്* പരിചയക്കാരുണ്ടെങ്കില്* ഒരു ചെറു പുഞ്ചിരിയോ ഒരു കുശലാന്വേഷണമോ നടത്താന്* മിനക്കെടാതെ മനോജ് തന്റെ ലോകത്തു മാത്രമായിരുന്നു.
രാവിലെ വീട്ടിലെത്തിയാല്* വീടിന്റെ മുറ്റത്തു കൂടി ഉലാത്തി നടന്ന് ഒരു മണിക്കൂറുകൊണ്ട് പല്ല് തേക്കുന്നതും, അതിനിടലില്* അമ്മ പലപ്രാവശ്യം അപ്പവും കറിയും എടുത്തു വെച്ച് വിളിയ്*ക്കുന്നത് കേട്ടിട്ടും കേള്*ക്കാതിരിക്കുന്നതും, കിണറ്റില്* നിന്നും പച്ചവെള്ളം തലവഴി കോരി ഒഴിച്ച് കുളിക്കുന്നതും മറ്റും ഭാവനയില്* കണ്ട് മനോജിരിയ്*ക്കുകയാണ്.
ഇവിടെ തിരക്കില്*, കുളിച്ച് പല്ലുതേച്ച് ടൈ കെട്ടി റൂമിനു പുറത്തിറങ്ങാന്* അഞ്ചു മിനിറ്റു തന്നെ ധാരാളമാണ്. നഗരത്തില്* നഷ്ടപ്പെടുന്നതൊക്കെ തിരികെപ്പിടിയ്*ക്കാനുള്ള ശ്രമമാണ് മനോജ് ഭാവനയില്* ഒരുക്കുന്നത്.
സിറ്റി കഴിഞ്ഞപ്പോള്* ബസ്സ് ഒരു റെസ്*റ്റോറന്റിനു മുന്*പില്* നിര്**ത്തി. രാത്രി ഭക്ഷണം വേണ്ടവരൊക്കെ അവിടെ നിന്നും കഴിച്ചു. ചിലര്* ബസ്സിനു പുറത്തിറങ്ങി വിശാലമായ ആകാശത്തേക്ക് പുക ഊതി സമയം കൊന്നു. ഏകദേശം ഇരുപതു മിനിറ്റു കഴിഞ്ഞപ്പോള്* ബസ്സ് യാത്ര തുടര്*ന്നു. ഇനിയും രാത്രി മുഴുവന്* ബസ്സ് ഓട്ടമാണ്. രാവിലെ നാട്ടിലെത്തിയെ ഇനിയും നിര്*ത്തുകയുള്ളു. കണ്ട് പകുതിയാക്കിയ സിനിമയുടെ ബാക്കിപോലും കാണാതെ മിക്കവരും ഉറക്കത്തിനായ് കണ്ണടച്ചു കിടന്നു. നന്നായി ചാരിക്കിടക്കാവുന്ന സീറ്റായതിനാല്* ഉറക്കം വല്ല്യ തരക്കേടില്ലാതെ നടക്കും. സിനിമ ഒരു ചടങ്ങു മാതിരി കണ്ടു കഴിഞ്ഞ് ശേഷിച്ചവരും ഉറക്കത്തിലേക്ക് വഴുതി. എങ്ങും നിര്*ത്താതെ ഒരേ വേഗത്തിലുള്ള യാത്രയായതിനാല്* ഉറക്കത്തിന് തടസ്സമൊന്നും ഉണ്ടായില്ല. ഏതോ പെട്രോള്* പമ്പില്* കയറി ഡീസല്* അടിക്കുന്നത് ഉറക്കത്തിലും അറിയുന്നുണ്ടായിരുന്നു.
നേരം പരാപരാ വെളുത്തപ്പോള്* ബസ്സ് പതിവില്ലാതെ എവിടെയോ നിര്**ത്തി. ഡ്രൈവര്* പുറത്തിറങ്ങുന്നതു കണ്ട്, കിളിയോടൊപ്പം ഉണര്*ന്നവര്* ചിലര്* പുറത്തിറങ്ങി. മനോജും കാര്യം തിരക്കാന്* പുറത്തിറങ്ങി.
റോഡിനു കുറുകെ വലിയകല്ലുകളും ടാര്* വീപ്പകളും നിരത്തിയിട്ടിരിക്കുന്നതു കണ്ടപ്പോള്* മനസ്സിലായി ഇന്നും എന്തോ ഹര്**ത്താലാണ്. ബസ്സ് തമിഴ്*നാട് കടന്ന് കേരളത്തിന്റെ അതിര്**ത്തിയിലെത്തിയെന്ന് മനസ്സിലായി. കര്*ണ്ണാടകത്തിലും തമിഴുനാട്ടിലും ഇല്ലാതിരുന്ന എന്തോ ഹര്**ത്താല്* കേരളത്തില്* നടക്കുകയാണ്.
ഇന്നലെ ഒന്നും പറഞ്ഞു കേട്ടില്ല, മുന്നമേ അറിഞ്ഞിരുന്നെങ്കില്* യാത്ര ആരംഭിക്കുമായിരുന്നില്ല. പ്രതികരിക്കാനുള്ള അവകാശം ദുഃരുപയോഗപ്പെടുത്തുന്നതിനേപ്പറ്റി യാത്രക്കാരനില്* ഒരുവന് എന്തൊക്കയോ പറയുവാനുണ്ടായിരുന്നു.
ഇനിയും ഒന്നും ചെയ്യുവാനാകില്ല വൈകുന്നേരം വരെ വിശ്രമിക്കുകയെന്ന് വളരെ നിസ്സംഗതയോടെയാണ് ഡ്രൈവര്* പറഞ്ഞത്. അപ്പോഴേക്കും ബസ്സിലെ മറ്റുയാത്രക്കാരും കാര്യം അറിയുവാനായി പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.
അടുത്തെങ്ങും കടകളൊന്നും ഇല്ലായിരുന്നു അല്ലെങ്കില്* വല്ല കാപ്പിയെങ്കിലും കുടിച്ച് നില്*ക്കാമായിരുന്നു. എല്ലാവരും വിധിയെ ശപിച്ചു കൊണ്ട് പിറുപിറുക്കുമ്പോള്* ഒരല്പം ദൂരെ, ബസ്സ് നിര്**ത്തിയിട്ടിരിക്കുന്നിടത്തു നിന്ന് കാണാവുന്ന ദൂരത്തിലുള്ള വീട്ടില്* നിന്ന് ഒരു കാരണവര്* ഇറങ്ങി വന്ന് ബസ്സ് യാത്രക്കാരെ ആ വീട്ടിലേക്ക് ക്ഷണിച്ചു. എല്ലാവരും വിലപിടിപ്പുള്ള സാധനങ്ങള്* വെച്ചിട്ടുള്ള ഹാന്*ഡ് ബാഗും കൈയ്യിലെടുത്ത് കാരണവരുടെ പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.
ഞങ്ങളുടെ ബസ്സിന്റെ മുന്**പേ അതേ വഴിയിലൂടെ പല വാഹനങ്ങളും കടന്നു പോയെങ്കിലും ഞങ്ങളുടെ ബസ്സ് വരുന്നതിന് തൊട്ടു മുന്*പാണ് ഇവിടെയും റോഡില്* തടസ്സങ്ങള്* സൃഷ്ടിക്കപ്പെട്ടത്. ഈ തടസ്സങ്ങള്* മറി കടന്നാല്* കുറേ കൂടി മുന്നോട്ടു പോകാമായിരിക്കും പക്ഷേ അധികം ദൂരം ചെല്ലുന്നതിനു മുന്**പ് അടുത്ത തടസ്സം ഉണ്ടാകുമെന്ന് ഉറപ്പാണ്.
കാരണവരുടെ വീട് ഒരു പഴയ തറവാടുതന്നെയാണ്. ബസ്സില്* വന്നവര്**ക്കെല്ലാം അവിടെ കട്ടന്* കാപ്പി ഒരുക്കിയിരുന്നു. വീട്ടുകാര്**ക്കും അറിയില്ല എന്തു കാരണത്തിന്റെ പേരിലാണ് ഹര്*ത്താലെന്ന്. വെളുപ്പിനെ മുദ്രാവാക്യങ്ങള്* വിളിച്ചു കൊണ്ട് ഒരു സംഘം റോഡിലൂടെ പോകുന്നതു കേട്ടപ്പോഴേ അവര്*ക്ക് മനസ്സിലായി ഇന്നും ഹര്**ത്താലാണെന്ന്. അതൊരു പുതുമയുള്ള കാര്യം അല്ലാത്തതിനാല്* കാരണം തിരക്കാനൊന്നും പോയില്ല. വെളുപ്പിനേതന്നെ കിട്ടാവുന്ന ജോലിക്കാരെയും വിളിച്ച് വളരെ വേഗം കട്ടന്* കാപ്പി തിളപ്പിച്ചു.
ആ വീട്ടിലെ സ്*ത്രീകള്* ഇറങ്ങി വന്ന് ബസ്സിലുണ്ടായിരുന്ന സ്*ത്രീകളെയും പെണ്*കുട്ടികളേയും വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. പുരുഷന്മാര്* മുറ്റത്ത് നിരത്തിയിട്ടിരുന്ന കസേരകളിലും മതിലിലുമൊക്കെയിരുന്നു.
-
കട്ടന്* കാപ്പി കുടിച്ചു കഴിഞ്ഞ്* പ്രഭാത കൃത്യങ്ങള്*ക്കായ് പരിമിതമായ സൌകര്യങ്ങള്*ക്ക് വേണ്ടി ക്യൂ നില്**ക്കേണ്ടി വന്നു.
ഏതോ പുണ്യ പ്രവര്**ത്തി ചെയ്യുന്ന ഭവ്യതയോടെയാണ് വീട്ടുകാര്* ഞങ്ങള്*ക്ക് വേണ്ട സൌകര്യങ്ങള്* ഒരുക്കിത്തന്നത്. സത്യത്തില്* ഇതിലും വലിയ പുണ്യപ്രവര്**ത്തി എന്താണ്. മുന്**പ് പരിചയമില്ലാത്ത അറുപതോളം പേര്*ക്ക് വെച്ചു വിളമ്പുക അതും തികച്ചും സൌജന്യമായി. ഇന്നു മാത്രമല്ല ആഴ്*ചയില്* മൂന്നുദിവസമെങ്കിലും ആവര്**ത്തിക്കപ്പെടുന്ന ചടങ്ങാണിതെന്ന് ആരോ പറഞ്ഞറിഞ്ഞു. അടുത്തെങ്ങും ഹോട്ടലുകളില്ല അല്ല ഉണ്ടെങ്കില്*ത്തന്നെ തുറക്കാന്* ആരെങ്കിലും ധൈര്യപ്പെടുമൊ ? ഹര്**ത്താലു ദിവസങ്ങളിലൊക്കെ ഇവിടെ എത്തുന്ന യാത്രക്കാര്*ക്ക് അന്നദാനം നടത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് ആ വീട്ടുകാര്* വിശ്വസിച്ചു.
രാവിലെ പത്രം വന്നില്ല. ഇന്നലെ വൈകുന്നേരം മുതല്* കറന്റും ഇല്ലായിരുന്നു അല്ലെങ്കില്* ടി. വി. യിലൂടെയെങ്കിലും ഹര്**ത്താലിന്റെ കാരണം വെറുതെ അറിയാമായിരുന്നു.
പ്രഭാത ഭക്ഷണമായി കഞ്ഞിയും പയറുമായിരുന്നു. ഇത്രയും പേര്**ക്ക് വെച്ചു വിളമ്പാനുള്ള ആ കാരണവരുടെ ആതിഥ്യമര്യാദയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ആദ്യം വിചാരിച്ചു ഇത് കാരണവരുടെ ബിസ്സിനസ്സാണെന്ന് പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിയുമ്പോള്* കാരണവരുടെ മഹത്വം മനസ്സിലാകുന്നത്.
ഉച്ചയൂണിന് കറിയും കൂട്ടാനുമൊക്കെയായി മൂന്നു നാലുകൂട്ടം ഉണ്ടായിരുന്നു. ഊണും കഴിഞ്ഞ് കസേരയിലും കസേര കിട്ടാത്തവര്* മരത്തണലിലും മറ്റു ചിലര്* ബസ്സിലുമിരുന്ന് ഒന്ന് മയങ്ങിയപ്പോഴേക്കും വൈകുന്നേരമായി.
കൃത്യം ആറുമണിക്കുതന്നെ ഹര്*ത്താലുകാര്* വീണ്ടും സംഘമായി എത്തി. അവരെ കാണുന്നതിനു മുന്**പുതന്നെ മുദ്രാവാക്യം വിളി ഉയര്*ന്നു കേട്ടു. താന്* വിളിച്ചു ശീലിച്ച മുദ്രാവാക്യങ്ങള്* കേട്ടതോടെ ആലസ്യത്തിലായിരുന്ന മനോജ് ഉണര്**ന്നു. അത് നമ്മുടെ കൂട്ടരാണ്, മനോജ് ഹര്**ത്താലിന് കാരണം അറിയുവാനായി അവരുടെ അടുക്കലേക്ക് ഓടുകയായിരുന്നു. മനോജ് മുദ്രാവാക്യം ഏറ്റു വിളിച്ചു. ആരോ നല്*കിയ ഒരു കൊടി തോളില്* ചേര്**ത്ത് പിടിച്ച് ജാഥയുടെ മുന്നില്*ത്തന്നെ നടന്നു. മനോജും അവരോടൊപ്പം വലിയകല്ലുകള്* ഉരുട്ടി നീക്കുവാനും ടാര്* വീപ്പ മാറ്റുവാനും ഉണ്ടായിരുന്നു. തടസ്സങ്ങള്* നീക്കിയ ശേഷം ജാഥയായ് വന്നവര്* അടുത്ത് സ്ഥലത്തെ തടസ്സം നീക്കുവാനായി മുന്നോട്ടു പോയി.
മനോജ് അപ്പോഴും ആവേശത്തില്* തന്നെയായിരുന്നു. മനോജിന്റെ കൈയിലുണ്ടായിരുന്ന കൊടി പറന്നു കൊണ്ടേയിരുന്നു. മറ്റ് യാത്രക്കാര്* ബസ്സില്* കയറുമ്പോഴും മനോജ് കൊടി കാറ്റിന്നെതിരെ ഉയര്**ത്തിപ്പിടിച്ചു.
നമ്മുടെ സ്വന്തം ഹര്**ത്താലായിട്ട് താനായിട്ട് ഒന്നും ചെയ്*തില്ലല്ലോയെന്ന് ഓര്**ത്ത് മനഃസ്താപം തോന്നി. ഇതു നമ്മുടെ ഹര്**ത്താലാണെന്ന് രാവിലേ അറിഞ്ഞിരുന്നെങ്കില്* ഹര്**ത്താല്* വിജയിപ്പിക്കുവാനായി എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു.
അപ്പോഴാണ് തങ്ങളുടെ ഹര്*ത്താലിനെ തകര്**ക്കാന്* ശ്രമിച്ച കാരണവര്* കണ്ണില്**പ്പെട്ടത്.
“വര്*ഗ്ഗ വഞ്ചകന്* ഹര്**ത്താലിനെ തകര്*ക്കാന്* വെച്ചു വിളമ്പുന്ന ബൂര്*ഷാ...” മനോജ് അലറുകയായിരുന്നു.
ഓടി അടുത്തു ചെന്നു കയ്യിലുണ്ടായിരുന്ന കൊടി കെട്ടിയിരുന്ന കമ്പ് തിരിച്ചു പിടിച്ച് പൊതിരെ തല്ലി. കമ്പ് പല കഷണങ്ങളായി ഒടിഞ്ഞിട്ടും കലിയടങ്ങിയില്ല.
കാരണവരുടെ നിലവിളി പുറത്തേക്കു വരാഞ്ഞതാണോ ആരും കേള്*ക്കാഞ്ഞതാണോ ? മറ്റെല്ലാവരും ബസ്സില്* കയറുന്ന തിരക്കിലായിരുന്നു.
കനല് അടങ്ങാത്ത അടുപ്പില്* നിന്ന് വിറകുകൊള്ളിയെടുത്ത് അടുത്തു കണ്ട കച്ചിത്തുറുവിലേക്ക് എറിഞ്ഞു. ആളിക്കത്തുന്ന കച്ചിത്തുറുവില്* നിന്നും തീ കാരണവരുടെ പഴയ വീട്ടിലേക്ക് പടരാന്* തുടങ്ങിയപ്പോഴേക്കും മനോജ് വന്ന ബസ്സ് സ്*റ്റാര്*ട്ടായിക്കഴിഞ്ഞിരുന്നു. മനോജ് ഓടി വന്ന് വണ്ടിയില്* കയറി തന്റെ പഴയ സീറ്റിലിരുന്ന് യാത്ര തുടര്*ന്നു.
എഴുതിയത് ബാജി ഓടംവേലി
-
അക്വേറിയം (കഥ)
അക്വേറിയം ഈ വീടിന്റെ ഐശ്വര്യം എന്നൊരു ബോര്*ഡ് വീട്ടില്* തൂക്കണമെന്ന് വറുഗീസ് മനസ്സില്* ആഗ്രഹിച്ചിരുന്നു. എന്നാല്* അത് കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി അതിന് മുതിര്*ന്നില്ല.
എല്ലാ വീട്ടിലും ഓരോ അക്വേറിയം ഉള്ളത് നല്ലതാണെന്നാണ് വറുഗീസിന്റെ അഭിപ്രായം. പുറത്തേക്കു തുറക്കുന്ന വാതിലിന്റെ വലതു ഭാഗത്തായ് അത് വെയ്*ക്കുന്നതാണ് നല്ലതെന്ന് ശാസ്*ത്രീയ പഠനങ്ങള്* തെളിയിച്ചിട്ടുണ്ട്. എങ്കിലും വിവാഹം കഴിച്ച് ആറു വര്*ഷങ്ങള്* കഴിഞ്ഞിട്ടും എന്തേ വറുഗീസ് – ശാന്തമ്മ ദമ്പതികള്**ക്ക് കുട്ടികളുണ്ടായില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. പല ഡോക്*ടര്**മാരെയും കാണിച്ച് മാറി മാറി പരിശോദിച്ചിട്ടും രണ്ടു പേര്**ക്കും തകരാറൊന്നും ഇല്ലെന്നാണ് തെളിഞ്ഞത്. എന്നിട്ടും.....
വിവിധ വര്**ണ്ണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്* ഓടിക്കളിക്കുന്ന കാഴ്*ച നയന മനോഹര മാണെങ്കിലും അതിനെ ജീവനോടെ പരിപാലിക്കുക ആയാസകരമാണ്. സമയാ സമയങ്ങളില്* വെള്ളം മാറുകയും അവയ്*ക്ക് തീറ്റകൊടുക്കുകയും ചെയ്യുക തന്നെ ഒരാളുടെ പണിയുണ്ട്. അതിനോടൊരു താത്പര്യം ഉണ്ടെങ്കില്* ആസ്വാദ്യകരമായി അതിനെ പരിപാലിക്കാനാകും.
വറുഗ്ഗീസ് തിരക്കേറിയ ഓഫീസ് ജോലികഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്* വെറുതെ അവയെ നോക്കിയിരുന്ന് സമയം പോക്കും. വറുഗീസ് പുസ്*തകം വായിച്ച് സമയം പോക്കുമ്പോള്* ശാന്തമ്മയുടെ ഹോബിയാണ് അക്വേറിയ പരിപാലനം. അവള്* ഓരോ മത്സ്യത്തെയും പേരു ചൊല്ലി വിളിക്കും. അവയോടു കിന്നാരം പറയുന്നത് മറ്റാരും കാണാത്തതിനാല്* തെറ്റിദ്ധരിക്കില്ല. അതുകൂടാതെ വീടിനുള്ളിലും ബാല്**ക്കണിയിലുമുള്ള ചെടികള്* ശാന്തമ്മയുടെ ജീവനാണ്.
“ഇന്നലെയിവിടെ ഒരു സ്*ത്രീ വന്നിരുന്നോ....? “
ഓഫീസില്* നിന്നും വന്നയുടനെയുള്ള ശാന്തമ്മയുടെ ചോദ്യം കേട്ടപ്പോള്* വറുഗീസ് ആദ്യമൊന്നു പതറിയൊ!
“ നിന്നോടിത് ആരു പറഞ്ഞു “
“ ഇന്നലെ ഞാനിവിടെ ഇല്ലാതിരുന്നപ്പോള്* ഇവിടെയൊരു സ്*ത്രീയുടെ ശബ്*ദം കേട്ടതായി ഞാനറിഞ്ഞു...., ഇന്നലെ മാത്രമല്ല ഇതിനു മുന്**പും പലപ്പോഴും അതേ ശബ്*ദം ഞാനിവിടെ ഇല്ലാത്തപ്പോള്* കേട്ടവരുണ്ട്...” ശാന്തമ്മ എന്തൊക്കയോ മനസ്സിലാക്കിക്കൊണ്ടാണ് മുഖം വീര്*പ്പിച്ച് സംസാരിക്കുന്നത്.
“ ശരിയാണ്... ഇനിയും ഞാനൊന്നും ഒളിച്ചു വെയ്*ക്കുന്നില്ല, എല്ലാം ഞാന്* പറയാം... “ വറുഗീസ് ബെഡ്*റൂമില്* കയറി ഓഫീസ് വേഷം മാറി കൈലിയും ബനിയനും ഇട്ട് തിരികെ വരുമ്പോളും ശാന്തമ്മ മറുപടിയ്*ക്കായ് ആകാംഷയോടെ തുറന്നു പിടിച്ച വാതുക്കല്*ത്തന്നെ കാത്തുനില്*ക്കുകയായിരുന്നു.
വറുഗീസ് അക്വേറിയത്തിലെ മഞ്ഞപുള്ളിയുള്ള മത്സ്യത്തെ ചൂണ്ടിക്കാട്ടി കാര്യം പറഞ്ഞു “ഇതാ ഈ മത്സ്യത്തെ കണ്ടോ ഇതൊരു സാധാരണ മത്സ്യമല്ല. ഇതൊരു അത്ഭുത മത്സ്യമാണ്. ചില ദിവസങ്ങളില്* ഈ മത്സ്യം അക്വേറിയത്തില്* നിന്നും പുറത്തുചാടി ഒരു സ്*ത്രീയുടെ രൂപം പ്രാപിക്കുകയും മനുഷ്യരെ പോലെ സംസാരിക്കുകയും ചെയ്യും, ആ ശബ്*ദമാകാം ആരെങ്കിലും കേട്ടത്. “
“അടുത്ത വീട്ടീലെ ദാമുവേട്ടന്* അങ്ങനെ പറഞ്ഞപ്പോള്* ഞാനങ്ങു പേടിച്ചു പോയി” ശാന്തമ്മ ദീര്**ഘനിശ്വാസം വിട്ടു
“ ഇത് ഞാന്* മുന്**പേ നിന്നോടു പറയണമെന്നു വിചാരിച്ചതായിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതിയാണ് പറയാതിരുന്നതാണ്.“
ശാന്തമ്മ അക്വേറിയത്തില്* കൈയിട്ട് ആ മത്സ്യത്തെ തലോടിക്കൊണ്ട് പറഞ്ഞു “ എനിക്കു മുന്**പേ സംശയം ഉണ്ടായിരുന്നു, ഇതൊരു സാധാരണ മത്സ്യം അല്ലെന്ന് ഇതിന്റെ മുഖവും ഭാവവും കണ്ടാലറിയാം ഇതൊരു രാജകുമാരിയായിരുന്നെന്ന്”
ശാന്തമ്മ പരിഭവമെല്ലാം മറന്ന് മത്സ്യകന്യകയുടേയും രാജകുമാരന്റെയും ആ പഴയ കഥ ഒരു പ്രാവശ്യം കൂടി വികാരാവേശത്തോടെ വറുഗീസിനെ പറഞ്ഞു കേള്**പ്പിച്ച ശേഷമാണ് ചായ പോലും കൊടുത്തത്.
പിന്നീടുള്ള പല ദിവസങ്ങളിലും മത്സ്യകന്യകയുടെ സ്*ത്രീ രൂപം കാണാന്* ശാന്തമ്മ കാത്തിരുന്നെങ്കിലും അത് അവള്*ക്കു മുന്നില്* പ്രത്യക്ഷപ്പെട്ടില്ല. മത്സ്യകന്യക സ്*ത്രീകള്**ക്കു മുന്നില്* പ്രത്യക്ഷപ്പെടുകയില്ല പിന്നെയോ പുരുഷന്മാര്*ക്കു മുന്*പില്* മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്ന് അവള്* തിരിച്ചറിയുകയായിരുന്നു.
പിന്നെയും പല ദിവസങ്ങളിലും ശാന്തമ്മ വീട്ടിലില്ലാത്തപ്പോള്* അവിടെയൊരു സ്*ത്രീ ശബ്*ദം കേള്**ക്കുന്നുണ്ടെന്ന് അടുത്ത ഫ്*ളാറ്റിലെ ദാമുവേട്ടന്* പറഞ്ഞപ്പോള്* ശാന്തമ്മ മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രം ചെയ്*തു.
വറുഗീസ് ഇന്നലെ ഓഫീസില്* നിന്നും ഡ്യൂട്ടിക്കിടയില്* എന്തോ എടുക്കാനായി പതിവില്ലാതെ വീട്ടില്* വന്നും. ഡോര്* ബെല്ല് വളരെ നേരം നീട്ടി അടിച്ചിട്ടും വാതില്* തുറന്നില്ല. ശാന്തമ്മ വീട്ടില്* ഉണ്ടാകേണ്ടതാണ്. കുറേ കഴിഞ്ഞിട്ടാണ് ശാന്തമ്മ വാതില്* തുറന്നത്.
അടുത്ത വീട്ടിലെ ദാമുവും വീട്ടിലുണ്ടായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് വറുഗീസിന് മനസ്സിലായില്ലെങ്കിലോ എന്നു കരുതി ശാന്തമ്മ സംഭവം വിവരിച്ചു.
“ദാമുവേട്ടന്* അക്വേറിയത്തില്* മത്സ്യകന്യകയെ തിരയുന്നത് ഞാന്* ഒളിച്ചിരുന്നു കാണുകയായിരുന്നു. നിങ്ങളൊരല്പം കൂടി താമസിച്ചു വന്നിരുന്നെങ്കില്* എനിക്കും സ്*ത്രീ രൂപം കാണാമായിരുന്നു.”
വറുഗീസിന്റെ മുഖഭാവം കണ്ട് ദാമു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി.
അന്നു തന്നെ ആരുടേയോ കൈ തട്ടി അക്വേറിയം മറിഞ്ഞ് വീണ് വളര്**ത്തു മത്സ്യങ്ങളെല്ലാം പിടഞ്ഞു ചത്തു. ആരുടെ കൈ തട്ടിയാണ് അക്വേറിയം മറിഞ്ഞു വീണതെന്ന് ആരും അന്വേഷിച്ചില്ല.
എഴുതിയത് ബാജി ഓടംവേലി
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks