-
ഉണരുന്ന സമയം (കഥ)
ബംഗലൂരുവില്* നിന്നും നാട്ടിലേക്കു പോകുമ്പോള്* ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റുതന്നെ മനോജ് ചോദിച്ചു വാങ്ങി. ബസ്സിന്റെ പിന്*ഭാഗത്ത് കുലുക്കം കൂടുതലാണെന്നു പറഞ്ഞ് പതിവ് യാത്രക്കാരൊന്നും ആ സീറ്റില്* ഇരിക്കാറില്ല. എങ്കിലും എന്തോ മനോജിന് പ്രിയം ഏറ്റവും പിന്നിലുള്ള സീറ്റുതന്നെയാണ്. ബസ്സ് ആരംഭിക്കുന്ന മടിവാളയില്* നിന്നും അഞ്ചുമണിക്കു മുന്**പേ തന്നെ തന്റെ സീറ്റില്* ഇരിപ്പുറപ്പിച്ചു. കഴിഞ്ഞ ഒന്നര വര്**ഷത്തിനുള്ളില്* ഇത് നാലാം തവണയാണ് നാട്ടിലേക്ക് പോകുന്നത്.
ഇവിടെ വീട്ടുകാരുടെ നിര്**ബ്ബന്ധത്തിനു വഴങ്ങി ഹോട്ടല്* മാനേജുമെന്റ് പഠിക്കുകയാണ്. ഇപ്പോള്* മനോജ് ആരോടും അധികം സംസാരിക്കാറില്ലായെങ്കിലും വാചാലമായ ഇന്നലെകളുടെ ഓര്*മ്മകള്* ധാരാളമുണ്ട്. മനോജ് സ്*ക്കൂളില്* പഠിക്കുമ്പോള്* സ്*ക്കൂള്* ലീഡറായിരുന്നു എന്ന് പറയുമ്പോള്* ഇന്നലെകളില്* കൊടി ഉയര്**ന്നു പറന്നത് മനസ്സില്* ഓടിയെത്തും. പാര്*ട്ടിയുടെ വിദ്യാര്*ത്ഥി വിഭാഗത്തിന്റെ സജീവ പ്രവര്*ത്തകനായിരുന്നു. വിദ്യാര്**ത്ഥി സമരങ്ങള്*ക്കൊക്കെ മുന്നില്* തന്നെയായിരുന്നു. പറിച്ചു നട്ടപ്പോള്* വേരുകള്* നഷ്ടപ്പെട്ടതിനാലാകാം വാടിക്കരിഞ്ഞ ചെടിപോലെ മൂകമായിപ്പോയത്. ഇപ്പോള്* മനോജിന് പഠനത്തോടെന്നല്ല ഒന്നിനോടും താത്*പര്യമില്ല.
പുറമേ മൂകത തളം കെട്ടി നില്*ക്കുമ്പോളും മനസ്സില്* നാട്ടിലെ പച്ചപ്പ് നിറഞ്ഞ് നില്**ക്കുകയാണ്. മനസ്സ് കൊണ്ട് പടവെട്ടി മുന്നേറുകയാണ്. ഭാവനയില്* നായകനില്* കുറഞ്ഞ സ്ഥാനം ആര്**ക്കുവേണം.
ബസ്സ് യാത്ര ആരംഭിച്ചപ്പോള്* പല സീറ്റുകളും കാലിയായിരുന്നെങ്കിലും പിന്നെയും കുറേ സ്*റ്റോപ്പുകള്* കഴിഞ്ഞപ്പോഴേക്കും എല്ലാ സീറ്റും നിറഞ്ഞു. ബസ്സില്* കയറുന്നത് ആരെന്നു തിരക്കാനോ ആ കൂട്ടത്തില്* പരിചയക്കാരുണ്ടെങ്കില്* ഒരു ചെറു പുഞ്ചിരിയോ ഒരു കുശലാന്വേഷണമോ നടത്താന്* മിനക്കെടാതെ മനോജ് തന്റെ ലോകത്തു മാത്രമായിരുന്നു.
രാവിലെ വീട്ടിലെത്തിയാല്* വീടിന്റെ മുറ്റത്തു കൂടി ഉലാത്തി നടന്ന് ഒരു മണിക്കൂറുകൊണ്ട് പല്ല് തേക്കുന്നതും, അതിനിടലില്* അമ്മ പലപ്രാവശ്യം അപ്പവും കറിയും എടുത്തു വെച്ച് വിളിയ്*ക്കുന്നത് കേട്ടിട്ടും കേള്*ക്കാതിരിക്കുന്നതും, കിണറ്റില്* നിന്നും പച്ചവെള്ളം തലവഴി കോരി ഒഴിച്ച് കുളിക്കുന്നതും മറ്റും ഭാവനയില്* കണ്ട് മനോജിരിയ്*ക്കുകയാണ്.
ഇവിടെ തിരക്കില്*, കുളിച്ച് പല്ലുതേച്ച് ടൈ കെട്ടി റൂമിനു പുറത്തിറങ്ങാന്* അഞ്ചു മിനിറ്റു തന്നെ ധാരാളമാണ്. നഗരത്തില്* നഷ്ടപ്പെടുന്നതൊക്കെ തിരികെപ്പിടിയ്*ക്കാനുള്ള ശ്രമമാണ് മനോജ് ഭാവനയില്* ഒരുക്കുന്നത്.
സിറ്റി കഴിഞ്ഞപ്പോള്* ബസ്സ് ഒരു റെസ്*റ്റോറന്റിനു മുന്*പില്* നിര്**ത്തി. രാത്രി ഭക്ഷണം വേണ്ടവരൊക്കെ അവിടെ നിന്നും കഴിച്ചു. ചിലര്* ബസ്സിനു പുറത്തിറങ്ങി വിശാലമായ ആകാശത്തേക്ക് പുക ഊതി സമയം കൊന്നു. ഏകദേശം ഇരുപതു മിനിറ്റു കഴിഞ്ഞപ്പോള്* ബസ്സ് യാത്ര തുടര്*ന്നു. ഇനിയും രാത്രി മുഴുവന്* ബസ്സ് ഓട്ടമാണ്. രാവിലെ നാട്ടിലെത്തിയെ ഇനിയും നിര്*ത്തുകയുള്ളു. കണ്ട് പകുതിയാക്കിയ സിനിമയുടെ ബാക്കിപോലും കാണാതെ മിക്കവരും ഉറക്കത്തിനായ് കണ്ണടച്ചു കിടന്നു. നന്നായി ചാരിക്കിടക്കാവുന്ന സീറ്റായതിനാല്* ഉറക്കം വല്ല്യ തരക്കേടില്ലാതെ നടക്കും. സിനിമ ഒരു ചടങ്ങു മാതിരി കണ്ടു കഴിഞ്ഞ് ശേഷിച്ചവരും ഉറക്കത്തിലേക്ക് വഴുതി. എങ്ങും നിര്*ത്താതെ ഒരേ വേഗത്തിലുള്ള യാത്രയായതിനാല്* ഉറക്കത്തിന് തടസ്സമൊന്നും ഉണ്ടായില്ല. ഏതോ പെട്രോള്* പമ്പില്* കയറി ഡീസല്* അടിക്കുന്നത് ഉറക്കത്തിലും അറിയുന്നുണ്ടായിരുന്നു.
നേരം പരാപരാ വെളുത്തപ്പോള്* ബസ്സ് പതിവില്ലാതെ എവിടെയോ നിര്**ത്തി. ഡ്രൈവര്* പുറത്തിറങ്ങുന്നതു കണ്ട്, കിളിയോടൊപ്പം ഉണര്*ന്നവര്* ചിലര്* പുറത്തിറങ്ങി. മനോജും കാര്യം തിരക്കാന്* പുറത്തിറങ്ങി.
റോഡിനു കുറുകെ വലിയകല്ലുകളും ടാര്* വീപ്പകളും നിരത്തിയിട്ടിരിക്കുന്നതു കണ്ടപ്പോള്* മനസ്സിലായി ഇന്നും എന്തോ ഹര്**ത്താലാണ്. ബസ്സ് തമിഴ്*നാട് കടന്ന് കേരളത്തിന്റെ അതിര്**ത്തിയിലെത്തിയെന്ന് മനസ്സിലായി. കര്*ണ്ണാടകത്തിലും തമിഴുനാട്ടിലും ഇല്ലാതിരുന്ന എന്തോ ഹര്**ത്താല്* കേരളത്തില്* നടക്കുകയാണ്.
ഇന്നലെ ഒന്നും പറഞ്ഞു കേട്ടില്ല, മുന്നമേ അറിഞ്ഞിരുന്നെങ്കില്* യാത്ര ആരംഭിക്കുമായിരുന്നില്ല. പ്രതികരിക്കാനുള്ള അവകാശം ദുഃരുപയോഗപ്പെടുത്തുന്നതിനേപ്പറ്റി യാത്രക്കാരനില്* ഒരുവന് എന്തൊക്കയോ പറയുവാനുണ്ടായിരുന്നു.
ഇനിയും ഒന്നും ചെയ്യുവാനാകില്ല വൈകുന്നേരം വരെ വിശ്രമിക്കുകയെന്ന് വളരെ നിസ്സംഗതയോടെയാണ് ഡ്രൈവര്* പറഞ്ഞത്. അപ്പോഴേക്കും ബസ്സിലെ മറ്റുയാത്രക്കാരും കാര്യം അറിയുവാനായി പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.
അടുത്തെങ്ങും കടകളൊന്നും ഇല്ലായിരുന്നു അല്ലെങ്കില്* വല്ല കാപ്പിയെങ്കിലും കുടിച്ച് നില്*ക്കാമായിരുന്നു. എല്ലാവരും വിധിയെ ശപിച്ചു കൊണ്ട് പിറുപിറുക്കുമ്പോള്* ഒരല്പം ദൂരെ, ബസ്സ് നിര്**ത്തിയിട്ടിരിക്കുന്നിടത്തു നിന്ന് കാണാവുന്ന ദൂരത്തിലുള്ള വീട്ടില്* നിന്ന് ഒരു കാരണവര്* ഇറങ്ങി വന്ന് ബസ്സ് യാത്രക്കാരെ ആ വീട്ടിലേക്ക് ക്ഷണിച്ചു. എല്ലാവരും വിലപിടിപ്പുള്ള സാധനങ്ങള്* വെച്ചിട്ടുള്ള ഹാന്*ഡ് ബാഗും കൈയ്യിലെടുത്ത് കാരണവരുടെ പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.
ഞങ്ങളുടെ ബസ്സിന്റെ മുന്**പേ അതേ വഴിയിലൂടെ പല വാഹനങ്ങളും കടന്നു പോയെങ്കിലും ഞങ്ങളുടെ ബസ്സ് വരുന്നതിന് തൊട്ടു മുന്*പാണ് ഇവിടെയും റോഡില്* തടസ്സങ്ങള്* സൃഷ്ടിക്കപ്പെട്ടത്. ഈ തടസ്സങ്ങള്* മറി കടന്നാല്* കുറേ കൂടി മുന്നോട്ടു പോകാമായിരിക്കും പക്ഷേ അധികം ദൂരം ചെല്ലുന്നതിനു മുന്**പ് അടുത്ത തടസ്സം ഉണ്ടാകുമെന്ന് ഉറപ്പാണ്.
കാരണവരുടെ വീട് ഒരു പഴയ തറവാടുതന്നെയാണ്. ബസ്സില്* വന്നവര്**ക്കെല്ലാം അവിടെ കട്ടന്* കാപ്പി ഒരുക്കിയിരുന്നു. വീട്ടുകാര്**ക്കും അറിയില്ല എന്തു കാരണത്തിന്റെ പേരിലാണ് ഹര്*ത്താലെന്ന്. വെളുപ്പിനെ മുദ്രാവാക്യങ്ങള്* വിളിച്ചു കൊണ്ട് ഒരു സംഘം റോഡിലൂടെ പോകുന്നതു കേട്ടപ്പോഴേ അവര്*ക്ക് മനസ്സിലായി ഇന്നും ഹര്**ത്താലാണെന്ന്. അതൊരു പുതുമയുള്ള കാര്യം അല്ലാത്തതിനാല്* കാരണം തിരക്കാനൊന്നും പോയില്ല. വെളുപ്പിനേതന്നെ കിട്ടാവുന്ന ജോലിക്കാരെയും വിളിച്ച് വളരെ വേഗം കട്ടന്* കാപ്പി തിളപ്പിച്ചു.
ആ വീട്ടിലെ സ്*ത്രീകള്* ഇറങ്ങി വന്ന് ബസ്സിലുണ്ടായിരുന്ന സ്*ത്രീകളെയും പെണ്*കുട്ടികളേയും വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. പുരുഷന്മാര്* മുറ്റത്ത് നിരത്തിയിട്ടിരുന്ന കസേരകളിലും മതിലിലുമൊക്കെയിരുന്നു.
-
കട്ടന്* കാപ്പി കുടിച്ചു കഴിഞ്ഞ്* പ്രഭാത കൃത്യങ്ങള്*ക്കായ് പരിമിതമായ സൌകര്യങ്ങള്*ക്ക് വേണ്ടി ക്യൂ നില്**ക്കേണ്ടി വന്നു.
ഏതോ പുണ്യ പ്രവര്**ത്തി ചെയ്യുന്ന ഭവ്യതയോടെയാണ് വീട്ടുകാര്* ഞങ്ങള്*ക്ക് വേണ്ട സൌകര്യങ്ങള്* ഒരുക്കിത്തന്നത്. സത്യത്തില്* ഇതിലും വലിയ പുണ്യപ്രവര്**ത്തി എന്താണ്. മുന്**പ് പരിചയമില്ലാത്ത അറുപതോളം പേര്*ക്ക് വെച്ചു വിളമ്പുക അതും തികച്ചും സൌജന്യമായി. ഇന്നു മാത്രമല്ല ആഴ്*ചയില്* മൂന്നുദിവസമെങ്കിലും ആവര്**ത്തിക്കപ്പെടുന്ന ചടങ്ങാണിതെന്ന് ആരോ പറഞ്ഞറിഞ്ഞു. അടുത്തെങ്ങും ഹോട്ടലുകളില്ല അല്ല ഉണ്ടെങ്കില്*ത്തന്നെ തുറക്കാന്* ആരെങ്കിലും ധൈര്യപ്പെടുമൊ ? ഹര്**ത്താലു ദിവസങ്ങളിലൊക്കെ ഇവിടെ എത്തുന്ന യാത്രക്കാര്*ക്ക് അന്നദാനം നടത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് ആ വീട്ടുകാര്* വിശ്വസിച്ചു.
രാവിലെ പത്രം വന്നില്ല. ഇന്നലെ വൈകുന്നേരം മുതല്* കറന്റും ഇല്ലായിരുന്നു അല്ലെങ്കില്* ടി. വി. യിലൂടെയെങ്കിലും ഹര്**ത്താലിന്റെ കാരണം വെറുതെ അറിയാമായിരുന്നു.
പ്രഭാത ഭക്ഷണമായി കഞ്ഞിയും പയറുമായിരുന്നു. ഇത്രയും പേര്**ക്ക് വെച്ചു വിളമ്പാനുള്ള ആ കാരണവരുടെ ആതിഥ്യമര്യാദയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ആദ്യം വിചാരിച്ചു ഇത് കാരണവരുടെ ബിസ്സിനസ്സാണെന്ന് പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിയുമ്പോള്* കാരണവരുടെ മഹത്വം മനസ്സിലാകുന്നത്.
ഉച്ചയൂണിന് കറിയും കൂട്ടാനുമൊക്കെയായി മൂന്നു നാലുകൂട്ടം ഉണ്ടായിരുന്നു. ഊണും കഴിഞ്ഞ് കസേരയിലും കസേര കിട്ടാത്തവര്* മരത്തണലിലും മറ്റു ചിലര്* ബസ്സിലുമിരുന്ന് ഒന്ന് മയങ്ങിയപ്പോഴേക്കും വൈകുന്നേരമായി.
കൃത്യം ആറുമണിക്കുതന്നെ ഹര്*ത്താലുകാര്* വീണ്ടും സംഘമായി എത്തി. അവരെ കാണുന്നതിനു മുന്**പുതന്നെ മുദ്രാവാക്യം വിളി ഉയര്*ന്നു കേട്ടു. താന്* വിളിച്ചു ശീലിച്ച മുദ്രാവാക്യങ്ങള്* കേട്ടതോടെ ആലസ്യത്തിലായിരുന്ന മനോജ് ഉണര്**ന്നു. അത് നമ്മുടെ കൂട്ടരാണ്, മനോജ് ഹര്**ത്താലിന് കാരണം അറിയുവാനായി അവരുടെ അടുക്കലേക്ക് ഓടുകയായിരുന്നു. മനോജ് മുദ്രാവാക്യം ഏറ്റു വിളിച്ചു. ആരോ നല്*കിയ ഒരു കൊടി തോളില്* ചേര്**ത്ത് പിടിച്ച് ജാഥയുടെ മുന്നില്*ത്തന്നെ നടന്നു. മനോജും അവരോടൊപ്പം വലിയകല്ലുകള്* ഉരുട്ടി നീക്കുവാനും ടാര്* വീപ്പ മാറ്റുവാനും ഉണ്ടായിരുന്നു. തടസ്സങ്ങള്* നീക്കിയ ശേഷം ജാഥയായ് വന്നവര്* അടുത്ത് സ്ഥലത്തെ തടസ്സം നീക്കുവാനായി മുന്നോട്ടു പോയി.
മനോജ് അപ്പോഴും ആവേശത്തില്* തന്നെയായിരുന്നു. മനോജിന്റെ കൈയിലുണ്ടായിരുന്ന കൊടി പറന്നു കൊണ്ടേയിരുന്നു. മറ്റ് യാത്രക്കാര്* ബസ്സില്* കയറുമ്പോഴും മനോജ് കൊടി കാറ്റിന്നെതിരെ ഉയര്**ത്തിപ്പിടിച്ചു.
നമ്മുടെ സ്വന്തം ഹര്**ത്താലായിട്ട് താനായിട്ട് ഒന്നും ചെയ്*തില്ലല്ലോയെന്ന് ഓര്**ത്ത് മനഃസ്താപം തോന്നി. ഇതു നമ്മുടെ ഹര്**ത്താലാണെന്ന് രാവിലേ അറിഞ്ഞിരുന്നെങ്കില്* ഹര്**ത്താല്* വിജയിപ്പിക്കുവാനായി എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു.
അപ്പോഴാണ് തങ്ങളുടെ ഹര്*ത്താലിനെ തകര്**ക്കാന്* ശ്രമിച്ച കാരണവര്* കണ്ണില്**പ്പെട്ടത്.
“വര്*ഗ്ഗ വഞ്ചകന്* ഹര്**ത്താലിനെ തകര്*ക്കാന്* വെച്ചു വിളമ്പുന്ന ബൂര്*ഷാ...” മനോജ് അലറുകയായിരുന്നു.
ഓടി അടുത്തു ചെന്നു കയ്യിലുണ്ടായിരുന്ന കൊടി കെട്ടിയിരുന്ന കമ്പ് തിരിച്ചു പിടിച്ച് പൊതിരെ തല്ലി. കമ്പ് പല കഷണങ്ങളായി ഒടിഞ്ഞിട്ടും കലിയടങ്ങിയില്ല.
കാരണവരുടെ നിലവിളി പുറത്തേക്കു വരാഞ്ഞതാണോ ആരും കേള്*ക്കാഞ്ഞതാണോ ? മറ്റെല്ലാവരും ബസ്സില്* കയറുന്ന തിരക്കിലായിരുന്നു.
കനല് അടങ്ങാത്ത അടുപ്പില്* നിന്ന് വിറകുകൊള്ളിയെടുത്ത് അടുത്തു കണ്ട കച്ചിത്തുറുവിലേക്ക് എറിഞ്ഞു. ആളിക്കത്തുന്ന കച്ചിത്തുറുവില്* നിന്നും തീ കാരണവരുടെ പഴയ വീട്ടിലേക്ക് പടരാന്* തുടങ്ങിയപ്പോഴേക്കും മനോജ് വന്ന ബസ്സ് സ്*റ്റാര്*ട്ടായിക്കഴിഞ്ഞിരുന്നു. മനോജ് ഓടി വന്ന് വണ്ടിയില്* കയറി തന്റെ പഴയ സീറ്റിലിരുന്ന് യാത്ര തുടര്*ന്നു.
എഴുതിയത് ബാജി ഓടംവേലി
-
അക്വേറിയം (കഥ)
അക്വേറിയം ഈ വീടിന്റെ ഐശ്വര്യം എന്നൊരു ബോര്*ഡ് വീട്ടില്* തൂക്കണമെന്ന് വറുഗീസ് മനസ്സില്* ആഗ്രഹിച്ചിരുന്നു. എന്നാല്* അത് കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി അതിന് മുതിര്*ന്നില്ല.
എല്ലാ വീട്ടിലും ഓരോ അക്വേറിയം ഉള്ളത് നല്ലതാണെന്നാണ് വറുഗീസിന്റെ അഭിപ്രായം. പുറത്തേക്കു തുറക്കുന്ന വാതിലിന്റെ വലതു ഭാഗത്തായ് അത് വെയ്*ക്കുന്നതാണ് നല്ലതെന്ന് ശാസ്*ത്രീയ പഠനങ്ങള്* തെളിയിച്ചിട്ടുണ്ട്. എങ്കിലും വിവാഹം കഴിച്ച് ആറു വര്*ഷങ്ങള്* കഴിഞ്ഞിട്ടും എന്തേ വറുഗീസ് – ശാന്തമ്മ ദമ്പതികള്**ക്ക് കുട്ടികളുണ്ടായില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. പല ഡോക്*ടര്**മാരെയും കാണിച്ച് മാറി മാറി പരിശോദിച്ചിട്ടും രണ്ടു പേര്**ക്കും തകരാറൊന്നും ഇല്ലെന്നാണ് തെളിഞ്ഞത്. എന്നിട്ടും.....
വിവിധ വര്**ണ്ണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്* ഓടിക്കളിക്കുന്ന കാഴ്*ച നയന മനോഹര മാണെങ്കിലും അതിനെ ജീവനോടെ പരിപാലിക്കുക ആയാസകരമാണ്. സമയാ സമയങ്ങളില്* വെള്ളം മാറുകയും അവയ്*ക്ക് തീറ്റകൊടുക്കുകയും ചെയ്യുക തന്നെ ഒരാളുടെ പണിയുണ്ട്. അതിനോടൊരു താത്പര്യം ഉണ്ടെങ്കില്* ആസ്വാദ്യകരമായി അതിനെ പരിപാലിക്കാനാകും.
വറുഗ്ഗീസ് തിരക്കേറിയ ഓഫീസ് ജോലികഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്* വെറുതെ അവയെ നോക്കിയിരുന്ന് സമയം പോക്കും. വറുഗീസ് പുസ്*തകം വായിച്ച് സമയം പോക്കുമ്പോള്* ശാന്തമ്മയുടെ ഹോബിയാണ് അക്വേറിയ പരിപാലനം. അവള്* ഓരോ മത്സ്യത്തെയും പേരു ചൊല്ലി വിളിക്കും. അവയോടു കിന്നാരം പറയുന്നത് മറ്റാരും കാണാത്തതിനാല്* തെറ്റിദ്ധരിക്കില്ല. അതുകൂടാതെ വീടിനുള്ളിലും ബാല്**ക്കണിയിലുമുള്ള ചെടികള്* ശാന്തമ്മയുടെ ജീവനാണ്.
“ഇന്നലെയിവിടെ ഒരു സ്*ത്രീ വന്നിരുന്നോ....? “
ഓഫീസില്* നിന്നും വന്നയുടനെയുള്ള ശാന്തമ്മയുടെ ചോദ്യം കേട്ടപ്പോള്* വറുഗീസ് ആദ്യമൊന്നു പതറിയൊ!
“ നിന്നോടിത് ആരു പറഞ്ഞു “
“ ഇന്നലെ ഞാനിവിടെ ഇല്ലാതിരുന്നപ്പോള്* ഇവിടെയൊരു സ്*ത്രീയുടെ ശബ്*ദം കേട്ടതായി ഞാനറിഞ്ഞു...., ഇന്നലെ മാത്രമല്ല ഇതിനു മുന്**പും പലപ്പോഴും അതേ ശബ്*ദം ഞാനിവിടെ ഇല്ലാത്തപ്പോള്* കേട്ടവരുണ്ട്...” ശാന്തമ്മ എന്തൊക്കയോ മനസ്സിലാക്കിക്കൊണ്ടാണ് മുഖം വീര്*പ്പിച്ച് സംസാരിക്കുന്നത്.
“ ശരിയാണ്... ഇനിയും ഞാനൊന്നും ഒളിച്ചു വെയ്*ക്കുന്നില്ല, എല്ലാം ഞാന്* പറയാം... “ വറുഗീസ് ബെഡ്*റൂമില്* കയറി ഓഫീസ് വേഷം മാറി കൈലിയും ബനിയനും ഇട്ട് തിരികെ വരുമ്പോളും ശാന്തമ്മ മറുപടിയ്*ക്കായ് ആകാംഷയോടെ തുറന്നു പിടിച്ച വാതുക്കല്*ത്തന്നെ കാത്തുനില്*ക്കുകയായിരുന്നു.
വറുഗീസ് അക്വേറിയത്തിലെ മഞ്ഞപുള്ളിയുള്ള മത്സ്യത്തെ ചൂണ്ടിക്കാട്ടി കാര്യം പറഞ്ഞു “ഇതാ ഈ മത്സ്യത്തെ കണ്ടോ ഇതൊരു സാധാരണ മത്സ്യമല്ല. ഇതൊരു അത്ഭുത മത്സ്യമാണ്. ചില ദിവസങ്ങളില്* ഈ മത്സ്യം അക്വേറിയത്തില്* നിന്നും പുറത്തുചാടി ഒരു സ്*ത്രീയുടെ രൂപം പ്രാപിക്കുകയും മനുഷ്യരെ പോലെ സംസാരിക്കുകയും ചെയ്യും, ആ ശബ്*ദമാകാം ആരെങ്കിലും കേട്ടത്. “
“അടുത്ത വീട്ടീലെ ദാമുവേട്ടന്* അങ്ങനെ പറഞ്ഞപ്പോള്* ഞാനങ്ങു പേടിച്ചു പോയി” ശാന്തമ്മ ദീര്**ഘനിശ്വാസം വിട്ടു
“ ഇത് ഞാന്* മുന്**പേ നിന്നോടു പറയണമെന്നു വിചാരിച്ചതായിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതിയാണ് പറയാതിരുന്നതാണ്.“
ശാന്തമ്മ അക്വേറിയത്തില്* കൈയിട്ട് ആ മത്സ്യത്തെ തലോടിക്കൊണ്ട് പറഞ്ഞു “ എനിക്കു മുന്**പേ സംശയം ഉണ്ടായിരുന്നു, ഇതൊരു സാധാരണ മത്സ്യം അല്ലെന്ന് ഇതിന്റെ മുഖവും ഭാവവും കണ്ടാലറിയാം ഇതൊരു രാജകുമാരിയായിരുന്നെന്ന്”
ശാന്തമ്മ പരിഭവമെല്ലാം മറന്ന് മത്സ്യകന്യകയുടേയും രാജകുമാരന്റെയും ആ പഴയ കഥ ഒരു പ്രാവശ്യം കൂടി വികാരാവേശത്തോടെ വറുഗീസിനെ പറഞ്ഞു കേള്**പ്പിച്ച ശേഷമാണ് ചായ പോലും കൊടുത്തത്.
പിന്നീടുള്ള പല ദിവസങ്ങളിലും മത്സ്യകന്യകയുടെ സ്*ത്രീ രൂപം കാണാന്* ശാന്തമ്മ കാത്തിരുന്നെങ്കിലും അത് അവള്*ക്കു മുന്നില്* പ്രത്യക്ഷപ്പെട്ടില്ല. മത്സ്യകന്യക സ്*ത്രീകള്**ക്കു മുന്നില്* പ്രത്യക്ഷപ്പെടുകയില്ല പിന്നെയോ പുരുഷന്മാര്*ക്കു മുന്*പില്* മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്ന് അവള്* തിരിച്ചറിയുകയായിരുന്നു.
പിന്നെയും പല ദിവസങ്ങളിലും ശാന്തമ്മ വീട്ടിലില്ലാത്തപ്പോള്* അവിടെയൊരു സ്*ത്രീ ശബ്*ദം കേള്**ക്കുന്നുണ്ടെന്ന് അടുത്ത ഫ്*ളാറ്റിലെ ദാമുവേട്ടന്* പറഞ്ഞപ്പോള്* ശാന്തമ്മ മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രം ചെയ്*തു.
വറുഗീസ് ഇന്നലെ ഓഫീസില്* നിന്നും ഡ്യൂട്ടിക്കിടയില്* എന്തോ എടുക്കാനായി പതിവില്ലാതെ വീട്ടില്* വന്നും. ഡോര്* ബെല്ല് വളരെ നേരം നീട്ടി അടിച്ചിട്ടും വാതില്* തുറന്നില്ല. ശാന്തമ്മ വീട്ടില്* ഉണ്ടാകേണ്ടതാണ്. കുറേ കഴിഞ്ഞിട്ടാണ് ശാന്തമ്മ വാതില്* തുറന്നത്.
അടുത്ത വീട്ടിലെ ദാമുവും വീട്ടിലുണ്ടായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് വറുഗീസിന് മനസ്സിലായില്ലെങ്കിലോ എന്നു കരുതി ശാന്തമ്മ സംഭവം വിവരിച്ചു.
“ദാമുവേട്ടന്* അക്വേറിയത്തില്* മത്സ്യകന്യകയെ തിരയുന്നത് ഞാന്* ഒളിച്ചിരുന്നു കാണുകയായിരുന്നു. നിങ്ങളൊരല്പം കൂടി താമസിച്ചു വന്നിരുന്നെങ്കില്* എനിക്കും സ്*ത്രീ രൂപം കാണാമായിരുന്നു.”
വറുഗീസിന്റെ മുഖഭാവം കണ്ട് ദാമു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി.
അന്നു തന്നെ ആരുടേയോ കൈ തട്ടി അക്വേറിയം മറിഞ്ഞ് വീണ് വളര്**ത്തു മത്സ്യങ്ങളെല്ലാം പിടഞ്ഞു ചത്തു. ആരുടെ കൈ തട്ടിയാണ് അക്വേറിയം മറിഞ്ഞു വീണതെന്ന് ആരും അന്വേഷിച്ചില്ല.
എഴുതിയത് ബാജി ഓടംവേലി
-
വാക്ക്
ഒരു ദിവസം രാവിലെ എഴുത്തുമുറി തുറന്നപ്പോള്* ഒരു വാക്ക് ഇറങ്ങി ഓടി.
ഒരു മലയാളം വാക്ക്. നല്ലൊരു വാക്കായിരുന്നു.
കവിതയിലെവിടെയെങ്കിലും ചേര്**ക്കാനായി എടുത്തു വെച്ചിരുന്നതായിരുന്നു.
സാധാരണ പോകാറുള്ള സ്*ഥലങ്ങളിലൊക്കെ പോയി തിരക്കി. എവിടെയും കണ്ടെത്താനായില്ല.
കൂട്ടുകാരോടൊക്കെ ഫോണില്* തിരക്കി.
“ എന്റെ വാക്കിനെ കണ്ടോ ? എന്റെ മലയാള വാക്കിനെ കണ്ടോ ?“
ആര്*ക്കും അറിവൊന്നുമില്ല.
രാത്രി വൈകിയും ഉറക്കം വരാതെ വാക്കിനേപ്പറ്റി ഓര്*ത്ത് കിടക്കുമ്പോള്**, വാതിലില്* മുട്ടു കേട്ടു.
ഓടിച്ചെന്ന് വാതില്* തുറന്നു.
അതെ അവനാണ് രാവിലെ ഇറങ്ങി ഓടിയ പ്രീയപ്പെട്ട മലയാളം വാക്ക്.
അവനെന്തോ പരിക്ക് പറ്റിയിട്ടുണ്ട്. തലയിലും കാലിലും വെച്ചു കെട്ട് കാണാം.
“ എന്താ നിനക്കെന്തു പറ്റി ?”
ഉത്തരമായ് പിന്നില്* മറഞ്ഞു നിന്നവള്* കണ്**വെട്ടത്തേക്ക് വന്നു.
ഒരു അറബി വാക്ക് പാതി മുഖം മറച്ച് ലജ്ജിച്ച് നില്*ക്കുന്നു.
സംഭവിച്ചത് എന്തെന്ന് മനസ്സിലായി.
ഒരു അറബി വാക്കിനേയും അടിച്ചു മാറ്റിക്കൊണ്ടാണ് മലയാള വാക്ക് വന്നിരിക്കുന്നത്.
“ ദൈവമേ ഇനിയും എന്തെല്ലാം പുകിലാണോ ഉണ്ടാകാന്* പോകുന്നത് ? “
അവളുടെ ആള്*ക്കാര്* അന്വേഷിച്ചു വരും. ഇവിടെ വച്ച് പിടിക്കപ്പെട്ടാല്* താനും കുറ്റക്കാരനാകും.
രണ്ടിനേയും നയച്ചില്* വിളിച്ച് എഴുത്തു മുറിയിലാക്കി വാതിലടച്ചു.
പിന്നീട് വാക്കുകളെപ്പറ്റിയോ എഴുത്തുമുറിയെപ്പറ്റിയോ ഓര്*ക്കാന്* ആഗ്രഹിച്ചില്ലെങ്കിലും..
ഇന്ന് എഴുത്തു മുറിയുടെ വാതില്* തല്ലിപ്പൊളിച്ച് ഭാഷയില്* ഇല്ലാത്ത കുറേ വാക്കുകള്* പുറത്തു വന്നു.
അവരുടെ പിന്നാലെ ആ പഴയ മുഖങ്ങളും....
എന്റെ പ്രീയപ്പെട്ട മലയാള വാക്കിന് ഒത്തിരി പക്വതയുണ്ടെന്ന് തോന്നി...
അറബി വാക്കിന്റെ മുഖത്തെ ലജ്ജ ഇപ്പോഴും മാറീട്ടില്ല.....
എഴുതിയത് ബാജി ഓടംവേലി
-
,ഒരു യുവാവ് ആരോരുമില്ലാത്ത വിചനമായ ഒരു സ്ഥലത്തുകൂടെ വാഹനമോടിച്ച് പോകുന്ന
സമയത്ത് വാഹനം ഒരു അപകടത്തില്* പെട്ടു.......
അവന്* മരണത്തെ മുന്നില്* കണ്ടു കൊണ്ടിരിക്കുമ്പോള്* .......
ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു .....
അപ്പോള്* വീട്ടില്* നിന്നുള്ള മറുപടി ........
നീ എവിടെ പോയി ചത്ത്* കിടക്കുവാടാ .........!
അപ്പോള്* അവന്* ഫോണെടുത്തു അവന്*റെ സ്വന്തം സഹോദരിയെ വിളിച്ചു പറഞ്ഞു ഞാന്* പോവുകയാണ് ......!
സഹോദരി പറഞ്ഞു നീ എവിടെ പോയി ചത്താലും വേണ്ടില്ല , അളിയന് കൊടുക്കാനുള്ള പൈസ കൊടുത്തിട്ട് പൊയ്ക്കോ .....!
അപ്പോള്* അവന്* അവന്*റെ കാമുകിയെ വിളിച്ചിട്ട് പറഞ്ഞു ഞാന്* പോവുകയാണ് ......
അപ്പോള്* അവള്* പറഞ്ഞു ......
ഡാ നീ എനിക്ക് റീചാര്*ജ്ജ് ചെയ്തിട്ട് പോടാ .... .........!!
അവസാനം അവന്* അവന്*റെ സുഹ്രത്തിന് വിളിച്ചു പറഞ്ഞു ...... ഞാന്* പോവുകയാണ് ......
അപ്പോള്* അവന്*റെ സുഹ്രത്ത് പറഞ്ഞു ....
എടാ നീയെങ്ങോട്ടാ എന്നെ കൂട്ടാതെ ....
എവിടെക്കായാലും നിന്നെ ഞാന്* ഒറ്റയ്ക്ക് വിടില്ല ....
ഞാനുമുണ്ട് നിന്*റെ കൂടെ .......
അതില്* അവന്*റെ രണ്ടു കണ്ണുകളും നിറഞ്ഞു ...........
പതുക്കെ പതുക്കെ അവന്*റെ രണ്ടു കണ്ണുകളും അടഞ്ഞു .....!!!
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks