-
ഇലകളുടെ മരണം
കൂട്ടക്കരച്ചിലില്ലാതെഅനുശോചനങ്ങളില്ലാതെഒരു യാത്രാമൊഴി പോലും പറയാതെമഞ്ഞയുടെ നിസംഗതയില്*
നിശബ്ദമായികാറ്റിന്റെ ഒരു കൊച്ചു സ്പര്*ശത്തില്* അടര്*ന്ന്*വായുവില്* ഒഴുകി
പരന്ന്*ആരുമറിയാതിവെടെത്രയൊ മരണത്തിന്*കനമില്ലാ വീഴ്ചകള്*
-
ആ പശുക്കുട്ടിയുടെ മരണം
ആ പശുക്കുട്ടി ചത്തു
ഞാന്* കണ്ടുകൊണ്ടുനിന്നു
അതിന്റെ മരണമോ
മരണത്തിലവസാനിച്ച ജീവിതമോ
എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല.
അവയെക്കുറിച്ചാലോചിക്കാന്* ഞാന്*
മെനക്കെടുന്നുമില്ല,
ഞാന്* കണ്ടു എന്നുളളതുമാത്രമാണ്
എനിക്കതുമായുള്ള ബന്ധം.
'മരണം', 'ജീവിതം' എന്നിത്യാദി സമസ്യകളെ
'സമസ്യകള്*, സമീപനങ്ങള്*' എന്ന വലിയ തലക്കെട്ടോടുകൂടി
ഞാന്* സമീപിച്ചിട്ടുണ്ട്.
അതൊക്കെ ഒരുതരം കേമത്തമാണല്ലോ!
എല്ലാ പ്രശ്നങ്ങളിലും ഞാനിങ്ങനെയാണ്.
ഏതിന്റെയും കേവലസ്വഭാവങ്ങളെക്കുറിച്ച്
ഉറക്കെ ചിന്തിക്കാന്* ഞാന്* സദാ സന്നദ്ധനാണ്.
എന്നാല്* ഒന്നിനെ അതിന്റെ പ്രത്യേകതയില്* ശ്രദ്ധിക്കാന്*
എനിക്കു നേരമില്ല.
മേശപ്പുറത്തു കശക്കിയെറിഞ്ഞ ചീട്ടുകള്*
അവയിലെ പുള്ളികള്*
എന്നതില്*ക്കവിഞ്ഞ താത്പര്യമൊന്നിനോടുമെനിക്കു തോന്നാറില്ല.
പശുക്കുട്ടിയുടെ മരണത്തെക്കുറിച്ചു പറയാന്* തുടങ്ങി
ആത്മാവിഷ്കാരത്തിലെത്തി - ക്ഷമിക്കണം. ആ പശുക്കുട്ടി ചത്തു.
സ്വന്തം കുറ്റിയില്*ക്കുരുങ്ങി
സ്വന്തം കഴുത്തിറുകി
സ്വന്തം മലമൂത്രങ്ങളില്* കുഴഞ്ഞ്
സ്വന്തം കുളമ്പുകള്*കൊണ്ട് സ്വന്തം മലം ചവിട്ടിയരച്ച്
സ്വന്തമായ കണ്ണുകള്* തുറിച്ച്
സ്വന്തമായ ജീവിതത്തിനുനേരെ സ്വന്തം നാവു നീട്ടി
സ്വന്തമായ മരണത്തില്* ചത്തു.
വിശപ്പ് എന്ന അമൂര്*ത്താശയമായിരിക്കണം
രോഗം എന്ന അമൂര്*ത്താശയമായിരിക്കണം
പരാധീനത എന്ന അമൂര്*ത്താശയമായിരിക്കണം
ഇത്തരമൊരു സംഭവത്തിനു വഴിതെളിച്ചത്.
ഹാ! എത്ര മനോഹരമായ ആശയങ്ങള്*!
'ഏഷ്യയിലെ കന്നുകാലി മരണം' എന്ന വിഷയത്തെ
പുസസ്കരിച്ചു ഗവേഷണം നടത്തുന്നവര്*ക്ക്
ശരിക്കും പ്രയോജനപ്പെടുത്താം.
ഏതായാലും ആ പശുക്കുട്ടി ചത്തു.
എത്ര കാലമായെന്നറിയില്ല
ഞാന്* കാണാന്* തുടങ്ങിയതുമുതല്*
ആ പശുക്കുട്ടി അതേ കുറ്റിയില്*
അതേ കയറില്* കുരുങ്ങി നില്ക്കുകയായിരുന്നു.
ആ കയറിന് കുറേക്കൂടി നീളമുണ്ടായിരുന്നതായി തോന്നുന്നു.
പലപ്പോഴും കുറ്റി പറിച്ചെറിയുന്നതിന്നും
കയറുപൊട്ടിക്കുന്നതിന്നും അതു ശ്രമിക്കുമായിരുന്നു.
ഓരോ ശ്രമത്തിലും കയറു കുറ്റിയില്* ചുറ്റിച്ചുറ്റി
കുറ്റിയും കയറും തമ്മിലുള്ള അകലം തുലോം കുറഞ്ഞ്
കുറ്റിയില്* ചുറ്റിയ കയര്* കഴുത്തില്* കൂടുതലിറുകി.
കണ്ണുവെട്ടത്തില്* കണ്ട കച്ചിത്തുറുവുകള്* നോക്കി
കാട്ടുപയറുകള്* പടരുന്ന മലഞ്ചെരുവുകള്* നോക്കി
നിലംപുള്ളടിയും കറുകയും വളരുന്ന വയല്*വരമ്പുകള്* നോക്കി,
ഒന്നിലും തന്റെ നാവു നീട്ടിപ്പിടിക്കാനാവാതെ
ആ പശുക്കുട്ടി അമറുന്നതു ഞാന്* കേട്ടിട്ടുണ്ട്.
അതുകേട്ട കച്ചിത്തുറുവുകള്* കുലുങ്ങിച്ചിരിച്ചു.
മലഞ്ചെരിവുകള്* മുഖം തിരിച്ചു.
നിലംപുള്ളടിയും കറുകയും കണ്ണീര്* പൊഴിച്ചു.
എനിക്കൊന്നും തോന്നിയില്ല.
തവിടുകലക്കിയ കാടിവെള്ളം കുടിക്കാന്*
കുന്നിന്* ചെരിവുകള്* കുതിച്ചുകയറാന്*
കാട്ടുപയറുകള്* കടിച്ചു വയറുനിറയ്ക്കാന്*
പച്ചമരങ്ങളുടെ തണലില്* കിടന്നയവിറക്കാന്*
അന്തിചായുമ്പോള്* കുടമണികള്* കിലുക്കി കൂടണയാന്*,
ആ പശുക്കുട്ടിയും കൊതിച്ചുകാണും.
അത്രവലിയ കൊതികള്* വച്ചുപുലര്*ത്താനുള്ള ശേഷി
ആ പശുക്കുട്ടിക്കുണ്ടായിരുന്നോ? എന്തോ!
ആ പശുക്കുട്ടി ചത്തു.
മുറുകുന്ന കയറിന്റെ അറ്റം ചവച്ചും
കുറ്റിയിലെ മുഴകള്* നക്കിയും
സ്വന്തം രോമങ്ങള്* നക്കിയും
വിളര്*ത്ത പകലുകളിലും വിറങ്ങലിച്ച രാത്രികളിലും അമറിയും
കറങ്ങിമാറുന്ന ഋതുക്കളില്*
വെയിലും മഴയും മഞ്ഞും സഹിച്ചും
കൊഴിഞ്ഞുവീഴുന്ന രോമങ്ങളില്* ദയനീയമായി നോക്കിയും
കാറ്റില്* പറന്നുവരുന്ന കരിയിലകളും
കച്ചിത്തുരുമ്പുകളും മാത്രം തിന്നും
ഉച്ചിയില്* വീണൊലിച്ചിറങ്ങുന്ന മഴത്തുള്ളികള്* മാത്രം നുണഞ്ഞും
ആ പശുക്കുട്ടിയെന്നും അവിടെയുണ്ടായിരുന്നു.
എന്റെ ഉദാസീന നിമിഷങ്ങളില്*
വെറുംകണ്ണോടെ ഞാനതിനെ കണ്ടുപോന്നു.
ആ പശുക്കുട്ടി ചത്തു.
അതിന്റെ ജീവിതകാലത്ത്
അതൊന്നിനെക്കുറിച്ചും ആലോചിച്ചിരിക്കാനിടയില്ല.
സ്വന്തം ജീവിതത്തെക്കുറിച്ചുപോലും.
എല്ലാം അനുഭവിക്കുകയായിരുന്നു.
അതുകൊണ്ടു മരണവും വെറുമൊരനുഭവം മാത്രമായിരിക്കണം
ഭൂതവും ഭാവിയും അലോരസപ്പെടുത്താത്ത അനുഭവം.
എന്നാല്* മരണത്തലൂടെ പ്രകൃതിയിലെ എല്ലാ ദൃശ്യങ്ങളിലേക്കും
തന്റെ കണ്ണുപായിക്കാന്*
ആ പശുക്കുട്ടിക്കു സാധിച്ചിരിക്കുന്നു.
എത്തിപ്പിടിക്കാന്* കഴിഞ്ഞിട്ടില്ലാത്ത
എല്ലാ കച്ചിത്തുറുകളിലും തന്റെ നാവു ചുറ്റിപ്പടരാന്*
അതിനു കഴിഞ്ഞിരിക്കുന്നു.
മരിച്ച ആ പശുക്കുട്ടിയുടെ തുറിച്ച കണ്ണുകളില്*
ലോകത്തിന്റെ എല്ലാ കുന്നുകളും കുലപര്*വ്വതങ്ങളും
വയലുകളും വന്*കടലുകളും ഇളകിമറിഞ്ഞു
കുരുങ്ങിക്കിടക്കുന്നു.
പിളര്*ന്ന വായില്*നിന്നൊഴുകിവീണ നുരയിലും പതയിലും
ചിറകുകുഴഞ്ഞ ഈച്ചയെപ്പോലെ ഈ ഭൂമി പിടയുന്നു
വരണ്ട ശ്വാസനാളത്തില്*നിന്ന് തെറിച്ചുപോയ ജീവന്*
കൊല്ലിയാനെപ്പോലെ എവിടെയാണ്?
ഏതുമരത്തിലാണ് ചെന്നൊളിച്ചത്?
നിങ്ങളെന്തിനാണു വന്നത്?
ആ പശുക്കുട്ടിയുടെ ശവം പൊക്കിയെടുത്ത്
ഘോഷയാത്ര നടത്താനോ?
നിങ്ങളുടെ തീന്*മേശകളിലെ വിഭവങ്ങള്*ക്ക്
വിശുദ്ധി ചേര്*ക്കാനോ?
ആ പശുക്കുട്ടിയുടെ ശവക്കുഴിക്കുമേല്*
നിങ്ങളുടെ പ്രതിമ സ്ഥാപിക്കാനോ?
നില്ക്കണേ!
സ്വന്തം മലത്തില്* സ്വന്തം കുളമ്പുകള്*കൊണ്ട്
അതു കുറിച്ചുവച്ചിരിക്കുന്ന ആ മരണപത്രംകൂടി വായിക്കുക
"എന്റെ ശവമെങ്കിലുമെനിക്കെന്റേതായിരിക്കണം"
അതെ, അതെ
ഇതൊക്കെ പറയാനും ചോദിക്കാനും ഞാനാരുമല്ല
ആ പശുക്കുട്ടിയുടെ മരണവും
അമൂര്*ത്തമായ ഒരാശയമായിത്തീര്*ന്നുകഴിഞ്ഞിരുന്നതിനാല്*
എനിക്കധികം ക്ലേശിക്കേണ്ടിവന്നില്ല
ആ പശുക്കുട്ടി ചത്തു-
കേവലമായ മരണം
-
മരിച്ചവന്*റെ കണ്ണീര്
മരിച്ചവന്*റെ കണ്ണീര് കണ്ടിട്ടുണ്ടോ ?
മരിച്ചവനു കണ്ണീരോ ?
ഉത്തരം മറുചോദ്യമാവും
ചോദ്യചിഹ്നത്തിന്*റെ
അരിവാള്*മുന
കഴുത്തോട് ചേര്*ത്ത് പറയട്ടെ :
തന്നെയോര്*ത്തല്ല ,
തനിക്ക് ശവപ്പെട്ടി
പണിയേണ്ടി വന്നവനെയോര്*ത്ത്
അവന്*റെ ഏകാന്തതയോര്*ത്ത്
അവന്*റെ അന്നത്തില്*
മരണത്തിന്*റെ കയ്പ്പുണ്ട്
കാതിലത്രയും
നിലച്ച ഹൃദയത്തിന്*റെ മുഴക്കമുണ്ട്
നിശ്വാസം നിറയെയും
മടുപ്പിക്കുന്ന ഗന്ധമുണ്ട്
നിഴലുകള്*ക്ക് പോലും
രക്തച്ഛവിയുണ്ട്
ഒരുപാട് മരണങ്ങളുടെയും
സ്വന്തം ജീവിതത്തിന്*റെയും
ഇടയിലെ തുരുത്തില്*
അയാള്* ഏകനാണ്
ഏകാന്തതയുടെ നൂറുവര്*ഷങ്ങള്*
മതിയായെന്നു വരില്ല
സ്വന്തം അച്ഛന്, അമ്മയ്ക്ക് ,
പാതിജീവനായിരുന്നവള്*ക്ക് ,
സ്വന്തം ചോരയ്ക്ക്
ശവപ്പെട്ടി പണിയേണ്ടി വന്നവന്*റെ
വേദന മറന്നു കിട്ടാന്*
എങ്കിലും ശവപ്പെട്ടി വില്*ക്കുന്നവന്
മരണമില്ലാതെ ജീവിതമില്ലല്ലോ !
മരിച്ചവന്* കരയാതെന്തു ചെയ്യും
-
ഭൂമിയിൽ
അവസാനം
മരിക്കുന്ന മനുഷ്യനെ
അടക്കുവാൻ
ആരുമുണ്ടാവില്ല.
അപ്പോൾ
ഭൂമി കുഴിയും
ആകാശം
മൂടിയും ആകും
ഭൂമി ഒരാൾക്കുള്ള
ശവപ്പെട്ടി
മാത്രം...
പ്രപഞ്ചത്തെ
പിന്നീടെപ്പോഴൊ
ആരൊക്കെയൊ
എവിടെയൊക്കെയൊ
ഇരുന്ന് കുഴിച്ചു കുഴിച്ചു
നോക്കുമ്പോൾ
ഭൂമിയും കാഴ്ച്ചയിൽ
പെടാതിരിക്കില്ല;
ഉള്ളിൽ ദഹിക്കാത്ത
കുറച്ചസ്ഥികളുമായ്
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks