-
-
ബി പ്രാക്ടിക്കല്*

വ്യത്യസ്ത സാഹചര്യങ്ങളില്* നിന്നു വരുന്ന ആണും പെണ്ണും വിവാഹത്തിലൂടെ ഒരുമിക്കുമ്പോള്* ചില ആശയക്കുഴപ്പങ്ങള്* സ്വാഭാവികമാണ്. എന്നാല്* ഇവ മാറ്റിയെടുക്കാവുന്നതേയുള്ളു. പരസ്പര വിശ്വാസത്തിന്റെ കുറവ് പലരിലും കാണുന്നു. സ്*നേഹിക്കണം. എന്നാലേ മാനസിക ഐക്യം വരൂ.
സ്ത്രീ വൈകാരികമായി കൂടുതല്* ചിന്തിക്കും. സ്*നേഹത്തോടെ പറയുന്ന കാര്യം അവര്* വേഗം ഉള്*ക്കൊള്ളും. കഴിയുന്നതും പരസ്പരം പഴി ചാരുന്നത് ഒഴിവാക്കുക. ഇണയിലെ സവിശേഷതകളെ തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കുക. അല്ലാതെ കുറ്റം കണ്ടെത്തി പരിഹരിക്കയല്ല വേണ്ടത്.
ലൈംഗികജീവിതത്തിലെ പ്രശ്*നങ്ങളും ഒരു പരിധി വരെ ദാമ്പത്യം അവസാനിപ്പിക്കുന്നതിന് ഇടയാക്കാറുണ്ട്. സ്ത്രീയ്ക്ക് സെക്*സ് അല്ല വലുതെന്ന് പുരുഷന്* മനസിലാക്കണം. അതുപോലെ പുരുഷന് സെക്*സ് താരതമ്യേന കൂടുതല്* പ്രധാനമാണെന്ന് സ്ത്രീയും തിരിച്ചറിയണം.
കൊച്ചു പ്രശ്*നങ്ങളെപ്പോലും താങ്ങാനുള്ള കഴിവ് ഇന്നത്തെ തലമുറയ്ക്ക് ഇല്ലാതെ പോവുന്നു. കുടുംബത്തിന്റെ നിയമങ്ങള്*ക്ക് പുറത്ത് ജീവിക്കാനാണ് യുവജനങ്ങള്*ക്കിഷ്ടം. അതുകൊണ്ട് തന്നെ ദമ്പതികള്*ക്കിടയില്* അസ്വാരസ്യമുണ്ടാകുമ്പോള്* ഉറ്റബന്ധുക്കളുടെ സാമീപ്യം ലഭിക്കുന്നുമില്ല.സാന്ത്വനവുമായെത്തുന്ന സുഹൃത്താവട്ടെ, ഒടുവില്* വില്ലനാവുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. വിവാഹശേഷം കുടുംബവുമായുള്ള ബന്ധം നിലനിര്*ത്തുക പ്രധാനമാണ്.
സ്വന്തം വീട്ടില്* ലഭിച്ചിരുന്ന സ്വാതന്ത്ര്യവും അവകാശവും പങ്കാളിയുടെ ഗൃഹത്തില്* ലഭിക്കണമെന്നില്ല. വിവാഹമെന്നത് എല്ലാ സ്വപ്*നങ്ങളും സാക്ഷാല്*ക്കരിക്കപ്പെടുന്ന അവസ്ഥയല്ല എന്നും തിരിച്ചറിയണം.
Last edited by film; 11-12-2013 at 04:50 AM.
-

സംസാരിക്കുന്നത് ഒരേ ഭാഷയാണെങ്കിലും പരസ്പരം മനസ്സിലാക്കാന്* സാധിക്കാത്ത വളരെ ശോചനീയ കാഴ്ചയാണ് പല കുടുംബങ്ങളിലും കാണുന്നത്. വികലമായ കുടുംബത്തില്* വികല വ്യക്തിത്വത്തോട് കൂടി കുഞ്ഞുങ്ങള്* വളര്*ന്നു വരുന്നു. അവര്* വലിയ വിപത്തുകളിലേക്ക് ആകര്*ഷിക്കപ്പെടുന്നു. ആര്*ക്കും രക്ഷിക്കാന്* കഴിയാത്ത വിധം വലിയ കുഴികളില്* അവര്* വീണു പോകുന്നു.
എന്തും ലഘുവായി കാണുന്നവരുടെ തലമുറയാണോ ഇത്? ''എനിക്ക് ബോറടിച്ചു. മതിയാക്കിയാലോ എന്നാണ് ഇപ്പോള്* ആലോചന,'' സ്വന്തം വിവാഹജീവിതത്തെക്കുറിച്ച് ഇത്ര നിസ്സാരമായി പറഞ്ഞത് ഒരു ഇരുപത്തിനാലുകാരിയാണ്. ഇത്രയും കാലം വിവാഹത്തിന് മുന്*പ് ജീവിതം ആവുന്നത്ര ആസ്വദിച്ചിരുന്നത് ആണ്*കുട്ടികളാണ്. വളരുന്ന പ്രായത്തില്* മദ്യപാനവും സിരറ്റ്*വലിയും പ്രേമവുമെല്ലാം തമാശയായി അവര്* രുചിച്ചെന്നിരിക്കും. ഇന്നത് പെണ്*കുട്ടികളുടെ ജീവിതരീതിയിലേക്കും പടര്*ന്നിട്ടുണ്ട്. പുതിയ ചിന്താഗതിയുള്ള തലമുറയാണ് പഴയമട്ടിലുള്ള വിവാഹസമ്പ്രദായത്തിനുള്ളിലേക്ക് പോവുന്നത്. പൊരുത്തക്കേടുകളും ആശയക്കുഴപ്പങ്ങളും സ്വാഭാവികം. മക്കള്* പഠനത്തിനായി വീട് വിട്ട് പോവുമ്പോഴും കുടുംബത്തിന്റെ ഇഴയടുപ്പത്തില്* അവരെ ചേര്*ത്തുനിര്*ത്താം. മാതൃകയായി സ്വന്തം വീടും കുടുംബവും എന്നും അവരുടെ മനസ്സിലുണ്ടാവട്ടെ...
-
- ഭാര്യ സന്തോഷവതിയെങ്കിൽ ജീവിതം സന്തുഷ്ടമായിരിക്കും - ഗാവിൻ റോസ് ഡേൽ
- ഭാര്യയെ തിരഞ്ഞെടുക്കുമ്പോൾ കാതുള്ളവളെ തിരിഞ്ഞെടുക്കുക. കണ്ണുകളല്ല പരിശോധിക്കേണ്ടുന്നത്. (ഫ്രഞ്ച് മൊഴി)
- ഭാര്യയുടെ ഇഷ്ടാനുസരണം കാര്യങ്ങൾ നടക്കുന്നു എന്ന തോന്നലവളിൽ ണ്ടാക്കുക. അവളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ നടത്തുക. ഇത് രണ്ടും മാത്രം മതി സന്തുഷ്ട് ദാമ്പത്ത്യത്തിനു.-ലിൻഡൺ ജോൺസൺ
- ഉത്തമ ഭർത്താവ് എന്നത് സ്വപനം കണ്ടിരിക്കാത്തവളാണ് ഉത്തമ ഭാര്യ.- അജ്നാത കർത്താവ്
- ദാമ്പത്ത്യ വിജയത്തിന്റെ രഹസ്യമിതാണ്- ഭാര്യ ഭരിക്കുന്നവളായിരിക്കും-ബിൽ കൊസ്ബി.
- നല്ലവതിയായ ഒരു സ്ത്രീയുടെ പിൻബലമില്ലാതെ ഒരു പുരുഷനം വിജയം വരിക്കുന്നില്ല.ഒന്നുകിൽ ഭാര്യ , അല്ലെങ്കിൽ അമ്മ. രണ്ടും കൂടിയിട്ടാണെങ്കിൽ അവൻ ഇരട്ട ഭാഗ്യവാൻ. - ഹരോൾഡ് മക്മില്ലൻ
- പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഭർത്താവ് ഭാര്യ്ക് സമ്മാനങ്ങളുമായി വരികയാണെങ്കിൽ, അതിനെന്തോകാരണമുണ്ടായിരിക്കും- മോളി മഗ്ഗീ
-
അമ്മായിപ്പോര്
ഭാര്യയും ഭര്*തൃമാതാവും തമ്മിലുള്ള പോരിന് ചരിത്രത്തിന്റെ പഴക്കമുണ്ട്. അവര്* തമ്മിലുള്ള ബന്ധം പലപ്പോഴും വഷളാവുന്നു. ഭര്*ത്താവാണോ കാരണക്കാരന്*? അതോ ഭാര്യയോ ഭര്*തൃമാതാവോ?
ഭാര്യയുടെ ഭാഗത്തുനിന്നാവാം ചിലപ്പോള്* പ്രശ്നങ്ങള്*. ഭര്*തൃമാതാവിന്റെ ഭാഗത്തുനിന്നും ചിലപ്പോള്* പ്രശ്നങ്ങളുണ്ടാവാം. വീട്ടില്* സ്വതന്ത്രമായി ഭരണം നടത്തണമെന്നാണ് ഭാര്യയുടെ പൂതി. തന്റെ ഭര്*ത്താവല്ലാതെ മറ്റാരും അതില്* ഇടപെടരുത്. ഈ ഭര്*ത്താവ് ഒരു കുടുംബത്തിലെ പുത്രനാണെന്നതും അദ്ദേഹത്തിനെ കഷ്ടപ്പെട്ട് പോറ്റിവളര്*ത്തി വലുതാക്കി അവളുടെ ഭര്*ത്താവാക്കിയ ഒരു മാതാവുണ്െടന്നതും അവള്* മറന്നുകളയുന്നു.
മറുവശത്ത് അമ്മായിയമ്മയ്ക്കാവട്ടെ മകന്* തന്നില്*നിന്ന് വേര്*പെടുന്നത് ഉള്*ക്കൊള്ളാനാവുന്നില്ല. ഭാര്യ അയാളെ തന്നില്*നിന്നടര്*ത്തിയെടുത്ത് സ്വന്തമാക്കിയെന്നും പോറ്റിവളര്*ത്തിയ തന്നില്*നിന്നകറ്റിയെന്നും അവര്* കരുതുന്നു. പുറമേ ഭാര്യയും അമ്മായിയമ്മയും രണ്ടും രണ്ടു തലമുറയാവുന്ന സ്വാഭാവികമായ അഭിപ്രായ വ്യത്യാസങ്ങളും. പഴയ തലമുറക്ക് പുതിയ തലമുറയുടെ പെരുമാറ്റങ്ങളുള്*ക്കൊള്ളാനാവില്ല. പുതിയ തലമുറക്ക് തിരിച്ചും.
ഭാര്യക്ക് തന്റെ ശൈലിയില്* വീടു ഭരിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യങ്ങളിലും ഭാര്യാ-ഭര്*തൃ ബന്ധത്തിലും ഭര്*തൃമാതാവ് ഇടപെടരുത്, ഉപദേശങ്ങള്* നല്*കാമെന്നല്ലാതെ. ബന്ധുക്കളെയാണ് ഏറ്റവുമധികം സ്നേഹിക്കേണ്ടത്. മകന്* നിങ്ങളുടെ കരളാണ്, അദ്ദേഹത്തിന്റെ കുട്ടികളും. അതുപോലെത്തന്നെയാകട്ടെ, അദ്ദേഹത്തിന്റെ ഭാര്യയും. വീട്ടില്* മക്കള്*ക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാര്*ഥനയും സ്നേഹവും നിറഞ്ഞുനില്ക്കട്ടെ. മരുമകളുടെ തെറ്റുകള്* ചികയാന്* മെനക്കെടരുത്. പകരം അവളോട് ഗുണകാംക്ഷ പുലര്*ത്തുക. ന്യൂനതകള്* മറച്ചുവെച്ച് അതില്ലാതാക്കാന്* പരിശ്രമിക്കുക. അങ്ങനെയാവുമ്പോള്* നിങ്ങളോട് മാതൃതുല്യം അവള്* പെരുമാറിക്കൊള്ളും.
ഭാര്യയോട് പറയാനുള്ളത് ഇതാണ്: തന്റെയും തന്റെ ഭര്*ത്താവിന്റെയും മാതാവെന്ന രീതിയില്* നീ പെരുമാറിയാല്* എത്ര നന്ന്? ഭര്*ത്താവുണ്ടായത് ആ വൃക്ഷത്തിലല്ലേ? അതിന്റെ തണലിലല്ലേ? വൃക്ഷത്തിലുണ്ടായ ഫലമാണ് നീ പറിച്ചെടുത്തത്. പക്ഷേ മരം മുറിക്കരുത്. അവരെ അനുസരിച്ചാല്* നിനെക്കെന്തുമാത്രം ദൈവിക പ്രതിഫലം കിട്ടുമെന്നറിയാമോ? മഹത്തായ പ്രതിഫലം.
മാതാപിതാക്കളെ ഉപദ്രവിക്കുന്നത് വന്*പാപങ്ങളില്* പെട്ടതാണ്. സ്വന്തം മാതാപിതാക്കളോടും കുടുംബത്തോടും നീതി പുലര്*ത്താന്* ഭര്*ത്താവിനെ നീ സഹായിക്കുകയാണ് വേണ്ടത്. ഭര്*തൃമാതാവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നന്നായി പെരുമാറുന്നത് നിനക്കനുഗ്രഹമാകും.
മാതാപിതാക്കളോടും പ്രായമായവരോടും നന്നായി പെരുമാറുവാനാണ് നമ്മുടെ ദീന്* പഠിപ്പിച്ചിട്ടുള്ളത്. മാതാപിതാക്കളെ സ്നേഹിച്ചാല്* ഭര്*ത്താവിന്റെ മനസ്സിനെ കീഴടക്കാം. അദ്ദേഹത്തിന്റെ തൃപ്തി നേടാം. നീതിയും നല്ല പെരുമാറ്റവും ഏതു പ്രശ്നങ്ങളും പരിഹരിച്ചുകൊള്ളും.
-
-
നവവധുവിനോട്
നവവധുവിനോട്
ദാമ്പത്യ ജീവിതം ഒരു സംയുക്ത സംവിധാനമാണ്. സഹകരണവും പരിഗണനയും പരിചയവും ആവശ്യമുള്ള സംവിധാനം.
വൈവാഹിക ജീവിതം വിജയിപ്പിക്കാനും ഭാര്യ-ഭര്*ത്താക്കന്മാര്* പരമാവധി ശ്രദ്ധിക്കുക.
എല്ലാ വീട്ടിലും ധാരാളം പ്രശ്നങ്ങളുണ്ടാവുമെന്ന് ഭാര്യ മനസ്സിലാക്കണം. ക്ഷമിച്ചും പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും പരിഹരിക്കാവുന്നതേയുള്ളൂ അവ.
ഭാര്യക്കും ഭര്*ത്താവിനും അവരുടേതായ പ്രത്യേക ജീവിത രീതിയും പ്രകൃതവും സംസ്കാരവുമൊക്കെയുണ്ടാവും. ഈ യാഥാര്*ത്ഥ്യം ഗ്രഹിച്ചും ഓരോരുത്തരെ മനസ്സിലാക്കാനും അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളറിയാനുമമുള്ള ക്ഷമ കാണിക്കുക. എങ്കിലേ അതനുസരിച്ചു പെരുമാറാന്* കഴിയുകയുള്ളൂ.
ഭര്*ത്താവിന്റെ ഉത്തരവാദിത്തത്തില്* അദ്ദേഹത്തെ അനുസരിക്കേണ്ടതും അദ്ദേഹത്തിന്റെ അഭിമാനവും സ്വത്തും സംരക്ഷിക്കേണ്ടതും അദ്ദേഹത്തിന് സംതൃപ്തി പ്രദാനം ചെയ്യേണ്ടതും തന്റെ ബാധ്യതയാണ്. ഭര്*ത്താവിന്റെ കാര്യങ്ങള്* മുഴുവനും ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ പ്രവര്*ത്തനങ്ങള്*ക്കും പരിശ്രമങ്ങള്*ക്കും വിലകല്*പ്പിക്കുക. ജീവിതത്തിലും കര്*മത്തിലും സ്വഭാവത്തിലും മുന്നോട്ടുപോവാന്* പ്രചോദനം നല്*കുക. സാഹചര്യം മാറിയിരിക്കുന്നുവെന്നും ഇനി മാതാപിതാക്കളേക്കാളും അനുസരിക്കേണ്ടത് ഭര്*ത്താവിനെയാണെന്നും ഭാര്യ അറിഞ്ഞിരിക്കണം.
ഭര്*തൃഗൃഹത്തിലേക്ക് കാലെടുത്തുവെക്കുന്ന നവവധു ഭര്*ത്താവിന് സംതൃപ്തി നല്കാന്* ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് മാര്*ഗങ്ങള്* ധാരാളം. ഉദാഹരണം: ജോലി കഴിഞ്ഞെത്തുമ്പോള്* ഭര്*ത്താവ് കാണുന്നു. നല്ല അടുക്കും ചിട്ടയുമുള്ള വീട്, സ്വാദിഷ്ടമായ ഭക്ഷണം, സ്വീകരിക്കാന്* അണിഞ്ഞൊരുങ്ങി നില്*ക്കുന്ന ഭാര്യ, അവളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി. ഭര്*ത്താവിന് ഭക്ഷണം വിളമ്പി അവളും കൂടെയിരിക്കുന്നു. പ്രിയതമന് ഭക്ഷണം വായില്* വെച്ചുകൊടുക്കുക കൂടി ചെയ്താല്* ഭംഗിയായി. ഈ പരിചരണത്തില്* ഭര്*ത്താവ് മതിപ്പു പുലര്*ത്താതിരിക്കില്ല. തനിക്ക് സംതൃപ്തി നല്*കാന്* വെമ്പുന്ന ഭാര്യയോട് അദ്ദേഹത്തിന് നന്ദിയുണ്ടാവും.
അതുപോലെതന്നെ ഭര്*ത്താവിനോട് താനുദ്ദേശിക്കുന്ന കാര്യം പറയുന്നത് പറ്റിയ സമയം തെരഞ്ഞെടുത്തേ ആകാവൂ. ചിലപ്പോള്* ഒരു വിഷയത്തെക്കുറിച്ച് ആയെങ്കില്* പ്രശ്നങ്ങളെക്കുറിച്ച ചര്*ച്ചയായിരിക്കും. അല്ലെങ്കില്* ഒരു വാര്*ത്തയായിരിക്കും. എന്താവട്ടെ, കാരണം എല്ലാ സമയത്തും എല്ലാം കേള്*ക്കാന്* പാകത്തിലായിരിക്കില്ല അദ്ദേഹം.
ഭര്*തൃ കുടുംബത്തോട് നന്നായി പെരുമാറുക. ഭര്*ത്താവിന് സംതൃപ്തി നല്*കുന്ന ബാധ്യതകളില്* പെട്ടതുതന്നെയാണത്. ഭര്*തൃവീട്ടുകാരുടെ പെരുമാറ്റം മറിച്ചായിരുന്നാല്*പോലും. കുടുംബബന്ധം ഊട്ടിയുറപ്പിക്കാനും വേണ്ടിവന്നാല്* സഹായങ്ങള്* ചെയ്യാനും ഭര്*ത്താവിനെ പ്രേരിപ്പിക്കുക.
ഭര്*ത്താവുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ വല്ല അഭിപ്രായവ്യത്യാസവുമുണ്ടാവുമ്പോഴേക്ക് സ്വന്തം വീട്ടിലേക്ക് ഓടിപ്പോവരുത്. പകരം, ധാരാളം ക്ഷമിക്കുക. എന്നിട്ട് പറ്റിയ പരിഹാരമാര്*ഗം അന്വേഷിക്കുക. വീട്ടിലേക്കോടിപ്പോവുന്നതോടെ മാനസികവും വൈകാരികവുമായ പോറലുകളുണ്ടാവുന്നു. മറ്റുള്ളവര്*ക്കിടപെടാന്* അവസരങ്ങള്* ലഭിക്കുന്നു. തെളിഞ്ഞു ശുദ്ധമായി നിന്നിരുന്ന ദാമ്പത്യബന്ധം കലങ്ങുന്നു. എന്ത് പ്രശ്നങ്ങളുണ്ടായാലും ഭര്*തൃഗൃഹം വിട്ടുപോവില്ല എന്ന് തീരുമാനിക്കണം. ഭര്*തൃഗൃഹത്തില്*നിന്നോടിപ്പോയി പിന്നെ ഖേദിക്കുന്ന എത്ര പേരെ എനിക്കറിയാമെന്നോ? ഭര്*ത്താവിന്റെ വീട്ടില്*നിന്ന് പോയത് കൂടുതല്* വലിയ ദുരിതത്തിലേക്കാണ് എന്നവര്*ക്ക് പിന്നീട് ബോധ്യപ്പെട്ടു!
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks