''അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കിമാറ്റി; അവിടുന്ന് എന്നെ ചാക്കുവസ്ത്ര മഴിച്ച് ആനന്ദമണിയിച്ചു'' (സങ്കീ. 30:11).

''മരണത്തിന്റെ നിഴൽ വീണ താഴ്*വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല'' (സങ്കീ. 23:4).

''പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ! അവന്റെ മഹത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ലാദിക്കും'' (1 പത്രോസ് 4:12-13).

സത്യത്തിൽ ജപമാല കരങ്ങളിൽ വഹിക്കുമ്പോൾ നാം മാതാവിന്റെ കരങ്ങൾ തന്നെയാണ് പിടിക്കുന്നത്. അതുകൊണ്ടായിരിക്കാം വിശുദ്ധ ബർണാർഡ് ഇങ്ങനെ പ്രാർത്ഥിച്ചത്, 'എത്രയും ദയയുള്ള മാതാവേ... അങ്ങേ മാധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ല എന്നോർക്കണമേ...' എന്ന്.

''മകനേ, നിന്റെ കരങ്ങളിലെ ജപമാലയിലെ ക്രൂശിതരൂപം നീ ശ്രദ്ധിച്ചുവോ? അതിൽ എന്റെ മകനുണ്ട്. നീ ജപമാല ചൊല്ലുമ്പോൾ ഞാനും ഈശോയും പിന്നെ നീയും ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്.'' ഓരോ ജപമാലയിലൂടെയും മാതാവും ഈശോയും ഞാനും അങ്ങനെ ഒന്നായിത്തീരുന്നു.