Results 1 to 3 of 3

Thread: നല്ലവരാകാൻ 10 കല്പനകൾ

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default നല്ലവരാകാൻ 10 കല്പനകൾ

    1 ലഭിക്കാനുള്ള ശമ്പളം, കടം നല്കിയ പണം,പ്രതിനന്ദി, നല്ലതുചെയ്യുമ്പോൾ ലഭിക്കാറുള്ള പ്രശംസ തുടങ്ങിയവയെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാതിരിക്കുക. മുൻപിലുള്ളവയെ ലക്ഷ്യമാക്കിയാവണം നമ്മുടെ യാത്ര. ആവശ്യമില്ലാത്ത പഴയകാര്യങ്ങൾ മറക്കാൻ സാധിക്കണം. സ്വാർത്ഥതയുള്ളവർക്ക് അംഗീകാരം ലഭിച്ചാൽ അവർ അഹങ്കാരികളാകും. നിസ്വാർത്ഥമനോഭാവം എളിമ വളർത്തും. ദൈവം നമുക്ക് പലപ്പോഴും കിട്ടാനുള്ളിടത്തുനിന്നല്ല ഒന്നും തരിക എന്ന ബോധ്യം വളർത്തുക.
    ''നിന്റെ വയലിൽ വിളവുകൊയ്യുമ്പോൾ ഒരു കറ്റ അവിടെ മറന്നിട്ടുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ ദൈവമായ കർത്താവ് നിന്റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതായിരിക്കട്ടെ'' (നിയ. 24:19).

    2 മറ്റുള്ളവർക്ക് നല്കുന്ന വാഗ്ദാനങ്ങളും ഉറപ്പുകളും പാലിക്കാൻ ബദ്ധശ്രദ്ധരായിരിക്കുക. ചിലപ്പോൾ ഉറപ്പുനല്കിയതിനുശേഷം നമുക്കവ നിറവേറ്റാൻ പറ്റാതെ വന്നേക്കാം. എന്തുവിലകൊടുത്തും അവ നിറവേറ്റാൻ ശ്രമിച്ചിട്ടും നടക്കുന്നില്ലെങ്കിൽ ക്ഷമ പറയുവാൻ തയാറാകുക. മറ്റുള്ളവർക്ക് നാം നല്കുന്ന വാഗ്ദാനം പോലെതന്നെ പ്രധാനപ്പെട്ടതാണ് നമ്മോടുതന്നെ നാം നടത്തുന്ന വാഗ്ദാനങ്ങൾ. എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കുക. അതിനായി കഠിനാദ്ധ്വാനം ചെയ്യുക. ഇത് നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. തന്നോടുതന്നെ വിശ്വസ്തനായിരിക്കാൻ സാധിക്കാത്തവന് മറ്റുള്ളവരോട് വിശ്വസ്തത കാട്ടുക പ്രയാസമാണ്. ''കാര്യസ്ഥന്മാർക്കു വിശ്വസ്തത കൂടിയേ തീരൂ'' (1 കോറി. 4:2).

    3 മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും കിട്ടുന്ന അവസരം പാഴാക്കരുത്. നമുക്കിഷ്ടമില്ലാത്തവരെ അഭിനന്ദിക്കുകയും അവരുടെ നല്ലവശം കാണുമ്പോൾ സന്തോഷിക്കുകയും ചെയ്യുന്നതുവഴി ബന്ധങ്ങൾ ബലപ്പെടുത്താനാകും. ആരാണ് ചെയ്തതെന്ന് നോക്കാതെ നന്മയെ എടുത്തുകാട്ടാൻ സാധിക്കണം. അതു നമ്മുടെ നന്മ വർദ്ധിപ്പിക്കും. അത്യാവശ്യമാണെങ്കിൽ മാത്രം തിരുത്തലുകൾ നല്കാൻ ഉദ്യമിക്കുക. നമ്മുടെ മാനസികസമ്മർദം ഒഴിവാക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ തിരുത്തുകയോ ചെയ്യരുത്.

    4 മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധകാണിക്കുക. എല്ലായ്*പ്പോഴും സ്വന്തം ലാഭവും നേട്ടവും നോ ക്കി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ശീലം ഒഴിവാക്കുക. മറ്റുള്ളവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും പറ്റുന്നവിധം അവരെ സഹായിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുകയും കരയുന്നവരോടൊപ്പം കരയുകയും ചെയ്യുക. മുൻപിൽ വരുന്നവർ എത്ര ചെറിയവരാണെങ്കിലും അവർക്കു നാം പ്രാധാന്യം കൊടുക്കുന്നുവെന്ന് അവർക്ക് മനസിലാകണം.

    5 എല്ലായ്*പ്പോഴും മുഖം പ്രസന്നമാക്കാൻ ശ്രദ്ധിക്കണം. വേദനകൾ ദൈവകരങ്ങളിൽ സമർപ്പിച്ച് ചിരിക്കുവാൻ ശ്രമിക്കുക. ദൈവസന്നിധിയിൽ കരയാൻ മനസുള്ളവർക്ക് മറ്റുള്ളവരുടെ മുൻപിൽ കരയേണ്ടി വരില്ല. ഹൃദയസ്പർശിയായ നല്ല കഥകളും സംഭവങ്ങളും ഓർത്തിരിക്കുകയും അവ പങ്കുവയ്ക്കുകയും ചെയ്യുക. വിഷമിച്ചിരിക്കുന്നവർക്ക് ഉപദേശം കൊടുക്കാൻ ധൃതി കാട്ടുന്നതിന് പകരം അവരെ കേൾക്കുവാൻ സന്നദ്ധത കാട്ടുക. അവരുടെ വിഷമം നമുക്കില്ലാത്തതുകൊണ്ട് പലപ്പോഴും ഉപദേശമാവും നമ്മുടെ മനസിൽ ആദ്യം വരിക. ഈ പ്രവണതയെ അതിജീവിക്കണം.

    6 തർക്കങ്ങൾ പരമാവധി ഒഴിവാക്കുക. മറ്റൊരാളെ തർക്കിച്ച് തോൽപിക്കുന്നതുകൊണ്ട് നഷ്ടമല്ലാതെ നമുക്ക് നേട്ടമുണ്ടാകുന്നില്ല. അറിവുള്ളവനെന്നും വാദിക്കാൻ കഴിവുള്ളവനെന്നും കരുതുന്നതിന് പകരം സ്വന്തം ഭാഗം സ്ഥാപിക്കാൻ വ്യഗ്രത കാട്ടുന്നവൻ എന്നുമാത്രമാവും മറ്റുള്ളവർ വിലയിരുത്തുക. തർക്കിക്കുന്നതിന് പകരം ക്രിയാത്മകമായ ചർച്ചകൾ നടത്തണം. വിയോജിക്കുമ്പോഴും സുഹൃത്തുക്കളായിരിക്കാൻ ഉന്നതചിന്താഗതിയും പക്വതയും ഉള്ളവർക്കേ കഴിയൂ. ''ആരെയും പറ്റി തിന്മ പറയാതിരിക്കാനും കലഹങ്ങളിൽനിന്ന് ഒഴിഞ്ഞുനില്ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞ മര്യാദ പ്രകടിപ്പിക്കാനും നീ അവരെ ഉദ്*ബോധിപ്പിക്കുക'' (തീത്തോസ് 3:2).

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    7 നമ്മുടെ നന്മകളെ സ്വയം സംസാരിക്കാൻ അനുവദിക്കണം. മറ്റുള്ളവർ നമ്മുടെ മാതൃകാജീവിതം കണ്ടാണ് വിലയിരുത്തേണ്ടത്, വാക്കുകൾ കേട്ടല്ല. പൊങ്ങച്ചവും സ്വയം പുകഴ്ത്തലും ഒഴിവാക്കുക. അതു നമ്മെ താഴ്ത്തിക്കെട്ടുന്നതിന് തുല്യമാണ്. തന്നത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. നന്മയുണ്ടാക്കുന്നതേ മറ്റുള്ളവരെക്കുറിച്ച് പറയൂ എന്ന വാശി ഉണ്ടായിരിക്കുക. തിന്മകളെക്കുറിച്ചുള്ള ചർച്ച നമ്മെ ദുഷിപ്പിക്കുകയേ ഉള്ളൂ.

    8 മറ്റുള്ളവരെ മുറിപ്പെടുത്തരുത്. വേദനിപ്പിച്ചുകൊണ്ടുള്ള തമാശകൾ യഥാർത്ഥ സന്തോഷം പ്രദാനം ചെയ്യുന്നില്ല. ഇങ്ങനെ പറയുമ്പോൾ നമുക്ക് സുഹൃത്തുക്കളെ നഷ്ടപ്പെടുകയാണ്. ആരെയെങ്കിലും വേദനിപ്പിച്ചാൽ ക്ഷമചോദിക്കാൻ മനസുകാട്ടുക. അതു ചെയ്യാതിരിക്കുമ്പോൾ നാം ആ വ്യക്തിയുടെ ശത്രുവാണെന്ന് കരുതാനിടയാകും. അതിനെക്കാൾ ഉചിതമാണ് നമുക്ക് അബദ്ധം പറ്റിയതാണെന്ന് സമ്മതിക്കുന്നത്. ബന്ധങ്ങൾ വളർത്താനും മുറിഞ്ഞുപോകാതെ സൂക്ഷിക്കാനും എളുപ്പമല്ല എന്ന ബോധ്യം എല്ലായ്*പ്പോഴും ഉണ്ടാകണം.

    9 ആരെങ്കിലും നിങ്ങളെക്കുറിച്ച് അപവാദം പറഞ്ഞാൽ അത് ചർച്ചചെയ്യാൻ ഉദ്യമിക്കരുത്. അപവാദം തണുക്കുന്നത് അവ അവഗണിക്കപ്പെടുമ്പോഴാണ്. സത്യമില്ലാത്ത കാര്യങ്ങളാണെങ്കിൽ അവ ആരും വിശ്വസിക്കുന്നില്ല എന്നുതന്നെ കരുതി ജീവിക്കുക. ആരോഗ്യകരമല്ലാത്ത പ്രതികരണം ദഹനത്തെപ്പോലും ഗുരുതരമായി ബാധിക്കാറുണ്ട്.

    10 സംസാരത്തിൽ എറെ ശ്രദ്ധിക്കണം. നാം ചിന്തിക്കുന്നതിന്റെ പത്തിലൊന്നുമാത്രം പുറത്തുപറഞ്ഞാൽ മതിയാകും. പ്രധാനപ്പെട്ട തീരുമാനങ്ങളും ചർച്ചകളും നടത്തുന്നതിന് മുൻപ് പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് രണ്ടുവട്ടമെങ്കിലും ചിന്തിക്കണം. ആ വാക്കുകൾ മറ്റുള്ളവരിലുണ്ടാക്കാവുന്ന പ്രതികരണത്തെക്കുറിച്ചും ആലോചിക്കണം. എന്താണ് പറയുന്നത് എന്നതിനെക്കാൾ മറ്റുള്ളവരെ സ്വാധീനിക്കുന്ന ഘടകം എങ്ങനെയാണ് പറയുന്നത് എന്ന വസ്തുതയാണ്. ''വിജ്ഞാനം ശ്രദ്ധിക്കുന്ന ചെവിയാണ് ബുദ്ധിമാൻ അഭിലഷിക്കുന്നത്''(പ്രഭാ. 3:29).

  3. #3
    Join Date
    Nov 2013
    Posts
    317

    Default


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •