പൂവേ..പൊലി പൂവേ..പൊലി പൂവേ..പൊലി പൂവേ….
പൂവേ..പൊലി പൂവേ..പൊലി പൂവേ…പൊലിപൂവേ….
മലയാളത്തൊടിനീളേ.. പൂത്തിരുവോണം
മാവേലിക്കരയാകേ പൂവിളിപൊടിപൂരം
കാണിപ്പൊന്നൂതിയുരുക്കി
കസവാടകൾ ചാർത്തിയൊരുങ്ങി
ഇലയിട്ടൊരു സദ്യയൊരുക്കാം പോരൂ കിളിമകളേ…
മലനാടിൻ കളമൊഴിയേ…
പൊന്നമ്പിളിവട്ടമൊടൊത്തൊരു പപ്പടമിഞ്ചിയുമവിയലുമായ്
ഉപ്പേരിയുമോലൻ കാളൻ, പച്ചടി, കിച്ചടി, തൊടുകറിയും
തുമ്പപ്പൂ ച്ചോറില്* വിളമ്പാന്* നെയ്തൊട്ടപരിപ്പുണ്ടേ…
കണ്ണന്നമൃതൂട്ടിയെടുത്തൊരു പാൽ*പ്പായസരസമുണ്ടേ
പഴമാങ്ങാപ്പുളിശ്ശേരിക്കെതിരാരതു സംഭാരം!, പിന്നെ,
പുതുവെറ്റിലനൂറണിയിച്ചരികേ ഹാ..! സംസാരം…!
തിരുവാതിരവട്ടമൊരുക്കിപ്പുത്തൻ തേന്മൊഴിമാർനിരയായ്
പുലികളിയുടെ ചോടുചവിട്ടി വരുന്നുകിടാങ്ങളുമാവഴിയേ
കാലത്തിൻ മറവിയിലാഴും പഴമനസ്സുകളിന്നെവിടേ?
കോലങ്ങൾ കെട്ടിനടക്കും കൂത്താടികളറനിറയേ!
ഹൃദയങ്ങളിലിന്നും വിങ്ങുകയായ് ഗതസൌഭാഗ്യം, മാറിൽ,
കഥകേട്ടു തളർന്നുമയങ്ങുകയാണെൻ സന്താനം!
Bookmarks